നാഗ്പൂർ: മരണത്തെക്കുറിച്ചുള്ള കവിതകളെഴുതിയ ശേഷം 13 കാരി തൂങ്ങിമരിച്ചു. മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് നാടിനെ ഞെട്ടിച്ച ദാരുണ സംഭവം ഉണ്ടായത്. അജ്‌നി പ്രദേശത്തെ ചന്ദ്രമണി സ്വദേശിനിയായ പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തതത്.
അമ്മ കുളിക്കാൻ പോയ സമയത്ത് കുട്ടി മുറിയുടെ മേൽക്കൂരയിലുള്ള പലകയിൽ തൂങ്ങുകയായിരുന്നു. പെൺകുട്ടിയുടെ മുറിയിൽ നിന്നും മരണത്തെക്കുറിച്ച് കവിതകളെഴുതിയ നോട്ട് ബുക്ക് പോലീസ് കണ്ടെടുത്തു. കഴിഞ്ഞ രണ്ടു മാസത്തോളമായി മരണത്തെക്കുറിച്ചായിരുന്നു പെൺകുട്ടി കവിതകളെഴുതിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. കൊറോണ വ്യാപിക്കണമെന്നും തനിക്കും മരിക്കണമെന്നും പെൺകുട്ടി പുസ്തകത്തിൽ എഴുതിയതായി പോലീസ് ചൂണ്ടിക്കാട്ടി.
പഠനത്തിൽ മിടുക്കിയായിരുന്ന പെൺകുട്ടിയുടെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് ഇതു വരെ മുക്തരായിട്ടില്ല മാതാപിതാക്കൾ. മരണത്തിന് തൊട്ടുമുൻപ് വരെ അമ്മയോടുള്ള പെരുമാറ്റത്തിൽ അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.