AlappuzhaKeralaLatest

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പൊലീസ് മര്‍ദനം

“Manju”

ആലപ്പുഴ: രാഷ്ട്രീയപ്രവര്‍ത്തകനായ യുവാവിനെ അകാരണമായി കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച്‌ നട്ടെല്ലില്‍ ഒടിവുണ്ടാക്കിയെന്ന പരാതി ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ജില്ല പൊലീസ് മേധാവിക്ക് നിര്‍േദശം നല്‍കി. വയലാര്‍ സ്വദേശി അജയ് ഗണേശനെ മര്‍ദിച്ചെന്ന പരാതി അന്വേഷിക്കാനാണ് കമീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്.

ഒക്ടോബര്‍ ഏഴിന് മുമ്ബ് റിപ്പോര്‍ട്ട് നല്‍കണം. അജയ് ഗണേശനും അമ്മ രാജേശ്വരിയും ചേര്‍ന്നാണ് പരാതി സമര്‍പ്പിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ പരാതിക്കാരന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമാണ്. താനും അമ്മയും താമസിക്കുന്ന സ്ഥലത്ത് ആഗസ്റ്റ് 31ന് ഒരുകൂട്ടം ആളുകള്‍ അതിക്രമിച്ചു കയറിയതായി പരാതിയില്‍ പറയുന്നു.

ഇതിനെതിരെ ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതി നല്‍കിയതിെന്‍റ പിറ്റേന്ന് ഇവരെ ചേര്‍ത്തല സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇന്‍സ്പെക്ടര്‍ മര്‍ദിച്ചതായാണ് പരാതി. കോവിഡുകാലത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹ പ്രവര്‍ത്തനം കാഴ്ചെവക്കുമ്ബോള്‍ ഇതുപോലുള്ള ഉദ്യോഗസ്ഥര്‍ സേനക്കുതന്നെ അവമതിപ്പ് ഉണ്ടാക്കുന്നതായി ഉത്തരവില്‍ പറഞ്ഞു. ചേര്‍ത്തല പൊലീസ് ഇന്‍സ്പെക്ടര്‍, എസ്.ഐ, ജൂനിയര്‍ എസ്.ഐ എന്നിവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ആവശ്യം. 10 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, എസ്.ഐ ലെയ്സാദ് മുഹമ്മദ്, ജൂനിയര്‍ എസ്. ഐ എന്നിവര്‍ ഒക്ടോബര്‍ ഏഴിനുമുമ്ബ് വിശദീകരണം സമര്‍പ്പിക്കണം. ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് കമീഷന്‍ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

Related Articles

Back to top button