KannurKeralaLatestMalappuramThiruvananthapuramThrissur

സൌജന്യ കിറ്റ് വിതരണം നാല് മാസം കൂടി തുടരും.

“Manju”

സിന്ധുമോള്‍ ആര്‍

തൃശൂര്‍: സംസ്ഥാനത്ത് സൗജന്യകിറ്റ് വിതരണം തുടരാന്‍ തീരുമാനിച്ചത് കിറ്റിന് പകരം തുക നല്‍കിയാല്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാകില്ലെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍. നാലുമാസം കൂടി സൗജന്യകിറ്റ് നല്‍കാനാണ് മന്ത്രിസഭ തീരുമാനം. 500 രൂപ തുകയായി നല്‍കുന്നതിനപ്പുറം 300 രൂപയുടെ കിറ്റ് ലഭിക്കുന്നതാണ് മലയാളികള്‍ക്ക് കൂടുതല്‍ ഇഷ്ടമെന്നാണ് സര്‍ക്കാറിന് ലഭിച്ച മനഃശാസ്ത്ര ഉപദേശം. കേരളീയരുടെ ഇൗ മാനസികാവസ്ഥ മനസ്സിലാക്കിയാണ് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ എട്ട് വസ്തുക്കള്‍ അടങ്ങിയ കിറ്റ് വീണ്ടും നല്‍കുന്നത്.
എട്ട് സാധനങ്ങളടങ്ങിയ കിറ്റ് സബ്സീഡിയായി സര്‍ക്കാറിന് 300 രൂപക്ക് നല്‍കാനാവും. ജൂലൈയില്‍ റേഷന്‍ വാങ്ങിയവര്‍ക്ക് മാത്രം ഒാണക്കിറ്റ് നല്‍കാനാണ് പൊതുവിതരണ വകുപ്പ് ഉത്തരവിട്ടത്. എന്നാല്‍, അതിലേറെ കാര്‍ഡുടമകള്‍ കിറ്റ് വാങ്ങിയത് സര്‍ക്കാര്‍ വിശദീകരണം ശരിവെക്കുന്നതാണ്. അതേസമയം, വിതരണം പൂര്‍ത്തിയാക്കാനുള്ള ദിവസം ചൊവ്വാഴ്ച കഴിയുമെന്നിരിക്കെ കിറ്റുകള്‍ ഇനിയും വിതരണം ചെയ്യാനുണ്ട്. കിറ്റിന് പകരം കൂപ്പണ്‍ നല്‍കിയാല്‍ മാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെ സപ്ലൈകോ ഒൗട്ട്ലെറ്റുകളില്‍ പോയി ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനാവും.
സര്‍ക്കാറിന് പകുതി ചിലവേ വരൂ. കിറ്റ് റേഷന്‍കടകളില്‍ എത്തിക്കാനുള്ള ഗതാഗത, കയറ്റിറക്ക് കൂലിക്ക് പുറമെ റേഷന്‍കടക്കാര്‍ക്ക് ബുദ്ധിമുട്ടും ഇല്ലാതാവും. കിറ്റ് ഒന്നിന് റേഷന്‍കടക്കാര്‍ക്ക് ഏഴുരൂപ വീതം നല്‍കുകയും വേണ്ട. കിറ്റ് ഒരുക്കാന്‍ ദിവസവേതനത്തില്‍ ആളുകളെ വെച്ച്‌ പണവും ചെലവാക്കേണ്ടതില്ല. വ്യാപാരം കുറഞ്ഞ ഔട്ട്ലെറ്റുകള്‍ക്ക് അനുഗ്രഹവുമാകും. എന്നാല്‍ തുണിസഞ്ചി വരെ കേന്ദ്രീകൃതമായി വാങ്ങുന്നതിനാല്‍ കമീഷനും കേന്ദ്രീകരിക്കപ്പെടുന്നതിനാല്‍ കിറ്റിനെ അനുകൂലിക്കുന്ന ഉദ്യോഗസഥരുമുണ്ട്.

Related Articles

Back to top button