KeralaLatest

നെല്ലിക്ക വ്യപാരത്തിലേയ്ക്ക് തിരിഞ്ഞ് മുൻ പ്രവാസികൾ

“Manju”

ശ്രീജ.എസ്

നിലമ്പൂര്‍: കോവിഡിനെ പ്രതിരോധിക്കാന്‍ വിറ്റാമിന്‍ സി ഏറെയുള്ള നെല്ലിക്ക നല്ലതാണെന്നറിഞ്ഞതോടെ നെല്ലിക്കക്ക് ആവശ്യക്കാരേറെ. അതോടെ തൊഴിലില്ലാത്ത ചെറുപ്പക്കാരും നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുമെല്ലാം തിരക്കിട്ട നെല്ലിക്ക വില്‍പ്പനയിലാണ്. ദേശീയപാതയോരത്തുള്‍പ്പെടെ നിരത്തുകളുടെ ഇരു വശങ്ങളിലുമായി നെല്ലിക്ക വണ്ടികള്‍ ഇടം പിടിച്ചിരിക്കുകയാണ്.

കോവിഡിന്‍റെ പേരില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളും കോവിഡ് മൂലം നാട്ടില്‍ തൊഴിലില്ലാതായ യുവാക്കളുമാണ് നെല്ലിക്ക വ്യാപാരത്തില്‍ തൊഴില്‍ കണ്ടെത്തുന്നത്.

കേരളത്തിലേക്ക് നെല്ലിക്കയെത്തുന്നത് പ്രധാനമായും മധുരയിലെ ശിവഗംഗ, സൂററ്റ് എന്നിവിടങ്ങളില്‍ നിന്നുമാണ്. ഒരു കിലോക്ക് അന്പത് രൂപയാണ് ചില്ലറ വില്‍പ്പന വില. നാടന്‍ നെല്ലിക്കയുടെയും വിളവെടുപ്പ് കാലമാണിപ്പോള്‍.

Related Articles

Back to top button