സിന്ധുമോൾ. ആർ
ഡല്‍ഹി: വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം ഏഴാം ദിവസവും തുടരുന്നു. ഡല്‍ഹി അതിര്‍ത്തികള്‍ സ്തംഭിപ്പിച്ചുകൊണ്ടാണ് കര്‍ഷകരുടെ സമരംതുടരുന്നത്. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരാജയപ്പെട്ടിരുന്നു.
കാര്‍ഷിക നിയമത്തിന്റെ ന്യൂനതകള്‍ പരിശോധിക്കാന്‍ ഒരു സമിതിയെ നിയമിക്കാം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദേശം കര്‍ഷകര്‍ തള്ളി. നിയമം പൂര്‍ണമായി പിന്‍വലിക്കണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. ദില്ലിയില്‍ പ്രക്ഷോഭ രംഗത്തുള്ള കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച ഇന്നലെ പരാജയപ്പെട്ടിരുന്നു.