IndiaLatest

‘ഗാന്ധിയെ വെടിവെച്ച ഗോഡ്സേയും അവസാനം ചൊല്ലിയത് ജയ് ശ്രീറാം എന്നായിരുന്നു’; സന്ദീപാനന്ദഗിരി

“Manju”

തിരുവനന്തപുരം; പാലക്കാട് നഗരസഭ കാര്യാലയത്തില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയതിനെ ന്യായീകരിച്ച മന്ത്രി വി മുരളീധരനെ വിമര്‍ശിച്ച്‌ സ്വാമി സന്ദീപാനന്ദഗിരി.രാമമന്ത്രം മുന്‍സിപാലിറ്റിയിലോ ചന്തയിലോ വിളിച്ചു കൂവാനുള്ളതല്ല.രാമ മന്ത്രം കൊലവിളിക്കുള്ളതല്ല എന്നാണ് കേരളം ഓര്‍മ്മിപ്പിച്ചതെന്നും സ്വാമി ഫേസ്ബുക്കില്‍ കുറിച്ചു.പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹു; കേന്ദ്രമന്ത്രി മുരളീധരന്‍ ജീ,

കേരളത്തില്‍ വിശിഷ്യ പാലക്കാട് രാമമന്ത്രം ഉരുവിടുന്നതിന് അത് ഉച്ഛജപമായാലും മന്ദജപമായാലും ആരും എതിരല്ല.

അങ്ങയുടെ പാര്‍ട്ടിയിലെ വിവേകിയായ ഒരുമുതിര്‍ന്ന നേതാവ് പറഞ്ഞതുപോലെ രാമമന്ത്രം മുന്‍സിപാലിറ്റിയിലോ ചന്തയിലോ വിളിച്ചു കൂവാനുള്ളതല്ല.

അങ്ങ് കേട്ടിട്ടുണ്ടോ സദാശിവ ബ്രഹ്മേന്ദ്രര്‍ പാടിയത് പിബരേ രാമ രസം

അല്ലയോ മനുഷ്യാ രാമനാകുന്ന രസം പാനം ചെയ്യൂ എന്നാണ് പാടിയത്!

അങ്ങിനെ ചുണ്ടിലെപ്പോഴും രാമമന്ത്രം മുഴക്കിയ രാമരാജ്യം സ്വപ്നം കണ്ട ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു പേര് മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി (മോഹന്‍ലാല്‍ കരംചന്ദ് അല്ല.)അദ്ദേഹം അവസാന പ്രാണനെടുത്തുകൊണ്ട് പറഞ്ഞത് ഹേ രാമ് എന്നായിരുന്നു.അദ്ദേഹത്തിനുനേരെ വെടിയുതിര്‍ത്ത ദ്രോഹി ഉച്ചത്തില്‍ ചൊല്ലിയത് ജയ് ശ്രീരാം എന്നായിരുന്നു.

രാമ മന്ത്രം കൊലവിളിക്കുള്ളതല്ല എന്ന് കേരളം ഓര്‍മ്മിപ്പിച്ചു എന്നുമാത്രം.

പ്രവര്‍ത്തകരോടു പറയാനുള്ള ഒരു കാര്യം അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു,

ജയ് ശ്രീ രാം എന്നെഴുതിയ ബാനറില്‍ മറാത്തയിലെ ശിവജിയുടെ പടമായിരുന്നു അവര്‍ ഉപയോഗിച്ചത്.

അതൊരു #ഡിപ്ളോമാറ്റിക്ക് ഒളിച്ചുകടത്തല്ലേ.

ആദരവോടെ ധ്വജപ്രണാമം!

സ്വാമി സന്ദീപാനന്ദ ഗിരി

Related Articles

Back to top button