ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടനാ നേതൃത്വത്തില്‍ പുനഃസംഘടനയ്ക്ക് നീക്കം. തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് പുനഃസംഘടന. സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. ഹൈദരാബാദ് തിരഞ്ഞെടുപ്പില്‍ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെലങ്കാന കോണ്‍ഗ്രസ് പ്രസിഡന്റ് ഉത്തംകുമാര്‍ റെഡ്ഡി രാജി വച്ചിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചാവ്ദെയും സ്ഥാനമൊഴിഞ്ഞിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കേരള, അസം തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് മൂന്ന് വീതം എഐസിസി സെക്രട്ടറിമാരേ സോണിയഗാന്ധി നിയമിച്ചു. കോണ്‍ഗ്രസിലെ തിരുവത്തല്വാദി നേതാക്കളുമായി സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
Related Articles
Check Also
Close
-
കോവിഡ് 19: തെറ്റായ വിവരങ്ങൾ കൈമാറുന്നവർക്കെതിരെ കർശന നടപടിJuly 28, 2020 7:03 PM