KeralaLatestThiruvananthapuram

ജീവനക്കാരോട് യുദ്ധത്തിനില്ല – ബിജു പ്രഭാകര്‍

“Manju”

 

തിരുവനന്തപുരം: കെ എസ് ആര്‍ ടിയിലെ ജീവനക്കാരെ ഒന്നടങ്കം ആക്ഷേപിച്ചിട്ടെല്ലെന്നും ജീവനക്കാരോട് യുദ്ധത്തിനില്ലെന്നും സി എം ഡി ബിജുപ്രഭാകര്‍. കെ എസ് ആര്‍ ടി സി പുനരുദ്ധാരണം സംബന്ധിച്ചും ഭാവിപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ജീവനക്കാരോട് ഫേസ്ബുക്ക് ലൈവിലൂടെ സംസാരിക്കുമ്ബോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. തെറ്റിദ്ധാരണ മൂലമാണ് തനിക്കെതിരെ ജീവനക്കാര്‍ പ്രകടനം നടത്തിയതെന്നും തനിക്ക് പ്രത്യേക അജണ്ടകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
‘താന്‍ അധിക്ഷേപിച്ചതായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അത് ഇവിടുത്തെ കാട്ടുകള്ളന്മാര്‍ക്കാണ്. ചീഫ് ഓഫീസിലിരിക്കുന്ന അഞ്ചാറ് കഴിവുകെട്ട ഉദ്യോഗസ്ഥരെ മാറ്റിയാല്‍ ഈ സംവിധാനം നന്നായി പോകും. കെ എസ് ആര്‍ ടിസിയെ തകര്‍ക്കാനല്ല ഞാന്‍ ഇവിടുള്ളത്. റിട്ടയര്‍ ചെയ്താല്‍ കെ എസ് ആര്‍ടിസിയെ നശിപ്പിച്ചയാള്‍ എന്ന ചീത്തപ്പേര് എനിക്ക് ഉണ്ടാകരുത്. കെ എസ് ആര്‍ ടിസിയെ രക്ഷിച്ചയാള്‍ എന്ന പേര് മാത്രമേ ഉണ്ടാകാവൂ. സി എന്‍ ജിയെക്കുറിച്ച്‌ ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണ്. 165 കോടിയുടെ ബസുകളാണ് വെറുതേ കിടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ബസുകള്‍പോലും വെറുതേയിട്ടിരിക്കുന്നു. നിസാര കാരണങ്ങള്‍ പറഞ്ഞാണ് ഈ ബസുകള്‍ ഓടാതെ വെറുതേ ഇട്ടിരിക്കുന്നത്. ചിലര്‍ക്ക് കാട്ടിലെ തടി തേവരുടെ ആന എന്ന നിലപാടാണ്. ഇത്തരക്കാര്‍ക്ക് മറ്റ് പല പരിപാടികള്‍ ഉണ്ട്. ശമ്ബളം സര്‍ക്കാരോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ കൊടുക്കും. ഈ വണ്ടികള്‍ ഇങ്ങനെ പാഴായിക്കിടക്കുന്നതില്‍ കുറ്റബോധം ഇല്ല. മാറ്റങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് സ്ഥാപിത താല്‍പര്യമുള്ള ചിലരാണ്. അവര്‍ സംരക്ഷിക്കുന്നത് ജീവനക്കാരുടേയോ, ജനങ്ങളുടേയോ സര്‍ക്കാരിന്റെയോ താത്പര്യല്ല’-അദ്ദേഹം പറഞ്ഞു.
‘പിടിപ്പുകേടുള്ള ചില ഉദ്യോഗസ്ഥരാണ് കെ എസ് ആര്‍ ടി സി ഡയറക്ടറേറ്റിലിരിക്കുന്നത്. ഈ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണം. ബില്ലുകള്‍ പാസാക്കുന്നില്ല. 800 പേര്‍ റിട്ടയര്‍ ചെയ്തിട്ട് അവരുടെ പെന്‍ഷന്‍ കൊടുക്കാന്‍ പറ്റുന്നില്ല. വടകര ഡിവിഷനില്‍ ഒരു മഹാന്‍ 120 ദിവസമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ എന്ന് പറഞ്ഞ് ജോലിക്ക് ഹാജരാകാതിരുന്നത്. ജോലി ചെയ്യാന്‍ താത്പര്യമില്ലാത്ത ഒരു വിഭാഗം കെ എസ് ആര്‍ടിസിയിലുണ്ട്. ആര്‍ക്കും കേറി മേയാന്‍ പറ്റുന്ന പൊതുമേഖലാ സ്ഥാപനമായി കെ എസ് ആര്‍ ടി സി മാറി.’ -ബിജു പ്രഭാകര്‍ പറഞ്ഞു.
ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ.എസ്.ആര്‍.ടി.സിയില്‍ നടക്കുന്ന തട്ടിപ്പും സാമ്ബത്തിക ക്രമക്കേടുകളും മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ ബിജു പ്രഭാകര്‍ തുറന്നടിച്ചിരുന്നു. കെ.ടി.ഡി.എഫ്.സിയുമായുള്ള പണമിടപാടില്‍ 100 കോടിയുടെ ക്രമക്കേട് സംഭവിച്ചതു മുതല്‍ ടിക്കറ്റ് മെഷീനില്‍ ജീവനക്കാരന്‍ നടത്തിയ 45 ലക്ഷത്തിന്റെ തിരിമറിവരെ ബിജു പ്രഭാകര്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button