IndiaInternationalLatest

കോവിഡ് നിയമലംഘനം: ഒരാഴ്ചക്കിടെ 18,000ത്തിലേറെ കേസ്

“Manju”

കോ വി ഡ് നി യ മ ലം ഘ നം: ഒ രാ ഴ്ച ക്കി ടെ 18,000ത്തി ലേ റെ കേ സ് | Madhyamam
ദമ്മാം: കോവിഡ് നിയമലംഘനം നടത്തിയതിന് വിവിധ പ്രവിശ്യകളിലായി ഒരാഴ്ചക്കിടെ 18,746 പേര്‍ക്കെതിരെ കേസ്. മാസ്ക് ധരിക്കാതിരിക്കല്‍, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, സ്ഥാപനങ്ങളില്‍ ശരീരോഷ്‌മാവ്‌ പരിശോധിക്കാതിരിക്കല്‍, മതിയായ സുരക്ഷ മാനദണ്ഡം പാലിക്കാത്ത ഒത്തുചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്‌.
കൂടുതല്‍ നിയമലംഘനം റിപ്പോര്‍ട്ട് ചെയ്തത് റിയാദ് മേഖലയിലാണ് -5,924. മക്ക- 3,191. മാസ്ക് ധരിച്ചില്ലെങ്കില്‍ 1000 റിയാലും ആരോഗ്യവകുപ്പിന്റെ  നിര്‍ദേശപ്രകാരമുള്ള മുന്‍കരുതല്‍ നടപടി സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 10,000 റിയാലുമാണ് പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. സ്ഥാപനങ്ങള്‍ നിശ്ചിത കാലയളവില്‍ അടച്ചിടുകയും ചെയ്യും.
മാസ്ക് ധരിക്കാത്തവരും വീടുകള്‍, ഓഡിറ്റോറിയങ്ങള്‍, ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ 50ല്‍ കൂടുതല്‍ ആളുകളുമായി ഒത്തുകൂടിയവരുമാണ് പ്രധാനമായും കേസിലകപ്പെട്ടത്.
കോവിഡ് മാനദണ്ഡം പാലിക്കാതെയുള്ള സംഗമങ്ങളില്‍ പങ്കെടുക്കുന്നവര്‍, ക്ഷണിതാക്കള്‍, സൗകര്യമൊരുക്കുന്നവര്‍ എന്നിവരും കേസില്‍പെടും. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ ചുമത്താന്‍ രഹസ്യപ്പൊലീസും പരിശോധന നടത്തുന്നുണ്ട്. യൂണിഫോം ഇല്ലാതെ സാധാരണ വാഹനത്തിലെത്തിയാണ് പരിശോധന.
രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞെങ്കിലും ദിവസം 150ഓളം പോസിറ്റിവ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലെ വര്‍ധന ആശ്വാസകരമാണ്. വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കോവിഡ് മാനദണ്ഡം തുടരണം. പൗരന്മാരും പ്രവാസികളും കൃത്യമായി രോഗപ്രതിരോധ മുന്‍കരുതല്‍ നടപടി പാലിക്കണമെന്നും അധികാരികള്‍ നല്‍കുന്ന നിര്‍ദേശം ഗൗരവത്തിലെടുക്കണമെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button