സിന്ധുമോൾ. ആർ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാപ്പ് സാക്ഷിയായി ജയില്‍ മോചിതനായ വിപിന്‍ ലാലിനെ ഹാജരാക്കാന്‍ ഉത്തരവിട്ട് പ്രത്യേക വിചാരണക്കോടതി . കേസിലെ എട്ടാംപ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹർജിയിലാണ് വിചാരണക്കോടതിയുടെ നടപടി. വിപിന്‍ ലാലിനെ ഇന്ന് കസ്റ്റഡിയിലെടുത്ത് നാളെ കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.അതെ സമയം ഇത് സംബന്ധിച്ച രേഖകളുമായി ഹാജരാകാന്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനോടും നിര്‍ദേശിച്ചിട്ടുണ്ട്.
സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എയുടെ പി.എ പ്രദീപ് അറസ്റ്റിലായിരുന്നു . തന്നെ പ്രദീപ് ഭീഷണിപ്പെടുത്തിയെന്നാണ് വിപിന്‍ലാല്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയത് .തുടര്‍ന്നാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ശേഷം വിപിന്‍ ലാല്‍ ജാമ്യത്തില്‍ ഇറങ്ങിയതിനെക്കുറിച്ച് ദിലീപ് കോടതിയില്‍ പരാതി നല്‍കി . തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മറ്റൊരു കേസിലാണ് വിപിന്‍ ലാലിന് ജാമ്യം ലഭിച്ചതെന്ന് വ്യക്തമായത്. ജാമ്യം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ വിപിന്‍ ലാലിനെ വീണ്ടും ജയിലിലേക്ക് അയക്കാനും സാധ്യതയുണ്ട് .