IndiaLatest

ഇന്ത്യ-ഫ്രഞ്ച് വ്യോമസേനകള്‍ തമ്മിലുള്ള സംയുക്ത അഭ്യാസപ്രകടത്തിന് തുടക്കം

“Manju”

 

വ്യോമസേന - വിക്കിപീഡിയ

ശ്രീജ.എസ്

ജയ്പൂര്‍ : ഇന്ത്യ-ഫ്രഞ്ച് വ്യോമസേനകള്‍ തമ്മിലുള്ള സംയുക്ത അഭ്യാസ പ്രകടത്തിന് തുടക്കം. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന അഭ്യാസ പ്രകടനത്തിന് ജോധ്പൂരില്‍ ബുധനാഴ്ചയാണ് തുടക്കം കുറിച്ചത്. ഈ മാസം 24 വരെയാണ് പ്രകടനം.

ഡെസെര്‍ട്ട് നൈറ്റ് 21 പേരിലാണ് ഇരു വ്യോമസനേകളും തമ്മില്‍ അഭ്യാസ പ്രകടനം നടത്തുന്നത്. വരും ദിവസങ്ങളിലെ പ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ ഫ്രഞ്ച് വ്യോമസനേയുടെ വിമാനങ്ങള്‍ കഴിഞ്ഞ ദിവസം ജോധ്പൂരിലെത്തി.

ജിബൂട്ടി വ്യോമതാവളത്തില്‍ നിന്നും എ-330 മള്‍ട്ടിറോള്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റിന്റെ സഹായത്തോടെയാണ് വിമാനങ്ങള്‍ ജോധ്പൂരില്‍ എത്തിച്ചേര്‍ന്നത്. റഫേലിന് പുറമേ എയര്‍ബസ് എ-330 മള്‍ട്ടി റോള്‍ ടാങ്കര്‍ ട്രാന്‍സ്‌പോര്‍ട്ട്, എ-400എം ടാക്ടിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് എന്നിവയാണ് ഫ്രാന്‍സ് അഭ്യാസ പ്രകടനത്തില്‍ അണിനിരത്തുക.

മിറാഷ് 2000, എസ്‌യു-30 എംകെഐ, റഫേല്‍, ഐഎല്‍ ഫ്‌ളൈറ്റ് റിഫ്യുവെല്ലിംഗ് എയര്‍ക്രാഫ്റ്റ്, എഡബ്യൂഎസിഎസ്, എഇഡബ്യൂ &സി തുടങ്ങിയ എയര്‍ക്രാഫ്റ്റ് എന്നിവയാണ് അഭ്യാസ പ്രകടനത്തില്‍ ഇന്ത്യ പങ്കെടുപ്പിക്കുക.

Related Articles

Back to top button