കോലഞ്ചേരി: എം.എല്‍.എ. വി.പി. സജീന്ദ്രനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ്. മുന്‍ ഡി.സി.സി സെക്രട്ടറി ബി. ജയകുമാര്‍. കുന്നത്തുര്‍ എം.എല്‍.എ.യാണ് വി.പി. സജീന്ദ്രനും പേഴ്സനല്‍ സ്റ്റാഫുകളുടെയും ബാങ്ക് അക്കൗണ്ടുകളില്‍ കുറഞ്ഞ ഇടവേളയില്‍ ലക്ഷങ്ങളുടെ ഇടപാട് നടന്നതായി ജയകുമാര്‍ ആരോപിച്ചു.എം.എല്‍.എയുടെ പേരില്‍ കനറാ ബാങ്ക് കോലഞ്ചേരി ശാഖയിലുള്ള അക്കൗണ്ട് വഴി രണ്ട് മാസക്കാലയളവില്‍ മാത്രം 23,10,000ല്‍പരം രൂപയുടെ ഇടപാടാണ് നടന്നത്. പേഴ്സനല്‍ സ്റ്റാഫിന്റെ അക്കൗണ്ടുകളില്‍ 2018 ആഗസ്റ്റ് 1 മുതല്‍ 2020 സെപ്റ്റംബര്‍ 30 വരെ വരവ് 15,94,000 രൂപയും.ഇതിന്റെ വിശദാംശങ്ങള്‍ പൊതുസമൂഹത്തോട് വെളിപ്പെടുത്തണമെന്നും ജയകുമാര്‍ ആവശ്യപ്പെട്ടു. 2011 മുതല്‍ 16 വരെ കാലയലളവില്‍ എം.എല്‍.എയുടെ ആസ്തി 3004.035 ശതമാനം വര്‍ധിച്ചെന്ന് വിവരാവകാശ രേഖകള്‍ നിരത്തി കഴിഞ്ഞദിവസം ജയകുമാര്‍ ആരോപിച്ചിരുന്നു.
Related Articles
പാര്‍ട്ടി ഭരണത്തിലെത്തിയാല്‍ സംസ്ഥാനത്ത് നുഴഞ്ഞുകയറ്റം ഇല്ലതാക്കും; അമിത് ഷാ
March 21, 2021 8:22 PM
ഒരു കുടുംബതില്‍ നാല് പേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി
February 23, 2021 10:33 AM
Check Also
Close
-
തിരുവനന്തപുരത്ത് കൊവിഡ് ബാധ വർധിക്കുന്നു; മുന്നറിയിപ്പ്June 21, 2020 10:50 AM