IndiaLatest

കേന്ദ്ര മന്ത്രിക്ക് കൈക്കൂലിയായി ആഡംബര ബസ്

“Manju”

കേന്ദ്ര മന്ത്രിക്ക് കൈക്കൂലിയായി ആഡംബര ബസ് ; വിവാദം

ശ്രീജ.എസ്‌

ന്യൂഡല്‍ഹി: ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതിന്‍ ഗഡ്കരിക്ക് ആഡംബര ബസ് കൈക്കൂലിയായി നല്‍കിയെന്ന വാര്‍ത്ത അന്താരാഷ്ട്ര തലത്തില്‍ വിവാദമാകുന്നു . ഇന്ത്യയില്‍ തങ്ങളുടെ ബസുകള്‍ കൂടുതല്‍ വിറ്റഴിക്കാനും സര്‍ക്കാര്‍ തലത്തില്‍ ഓര്‍ഡര്‍ തരപ്പെടുത്താനും വേണ്ടിയാണ് സ്വീഡിഷ് ബസ് നിര്‍മാതാക്കളായ സ്കാനിയ ഗഡ്കരിക്ക് കൈക്കൂലിയായി ആഡംബര ബസ് നല്‍കിയതെന്നാണ് വെളിപ്പെടുത്തല്‍. ഫോക്സ്വാഗണ്‍ കമ്പനിയുടെ ഉടമസ്ഥതിലുള്ള ബസ് നിര്‍മാണ കമ്പനിയാണ് സ്കാനിയ.

സ്കാനിയയുടെ ആഭ്യന്തര ഓഡിറ്റ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സ്വിഡീഷ് ന്യൂസ് ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആഡംബര ബസ് 2016 അവസാനത്തോടെയാണ് ഗഡ്കരിക്ക് സ്കാനിയ കൈമാറിയതെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇതുസംബന്ധിച്ച്‌ 2017 അവസാനമാണ് സ്കാനിയ ഓഡിറ്റര്‍മാര്‍ക്ക് വിവരം ലഭിക്കുന്നത്. ഇതിന് പുറമേ ഇന്ത്യയിലെ കരാറുകള്‍ ലഭിക്കുന്നതിന് സ്കാനിയ വമ്പന്‍ കൈക്കൂലി നല്‍കിയെന്നും കമ്പനി കണ്ടെത്തി.

ഗഡ്കരിയുടെ മകളുടെ കല്യാണത്തിന് ഈ ബസ് ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സ്കാനിയയുടെ അഭ്യന്തര അന്വേഷണത്തില്‍ ബസുകള്‍ വില്‍ക്കാനുള്ള കരാറുകള്‍ ലഭിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് വന്‍തോതില്‍ കൈക്കൂലി നല്‍കിയെന്ന് വ്യക്തമായിട്ടുണ്ട്. കേരളത്തില്‍ കെ.എസ്.ആര്‍.ടി.സി അടക്കം ദീര്‍ഘദൂര സര്‍വിസുകള്‍ക്ക് സ്കാനിയയെയാണ് ആശ്രയിക്കുന്നത്. ഒരു കോടി രൂപ വരെ വില മതിക്കുന്ന ബസുകളാണ് സ്കാനിയ നിരത്തിലിറക്കുന്നത്. അതെ സമയം ഈ ആരോപണങ്ങളെല്ലാം നിതിന്‍ ഗഡ്കരിയുടെ ഓഫീസ് നിഷേധിച്ചു. ആഡംബര ബസ് വാങ്ങിയതിലോ വില്‍പന നടത്തിയതിലോ ഗഡ്കരിക്കോ കുടുംബത്തിനോ ഒരു ബന്ധവുമില്ലെന്നാണ് അധികൃതര്‍  വിശദീകരിക്കുന്നത് .

Related Articles

Back to top button