IndiaInternationalKerala
അമ്മയുടെ മൃതദേഹവുമായി ഗൾഫിൽ നിന്ന് കേരളത്തിലേക്ക് എട്ടു വയസ്സുകാരി
തിരുവനന്തപുരം : അമ്മയുടെ മൃതദേഹവുമായി എത്തിയ എട്ട് വയസുകാരി , സിനിമയിലല്ല ജീവിതത്തിലാണ് ഇത്തരമൊരു സാഹചര്യത്തിനു സാക്ഷിയാകേണ്ടി വരുന്നത് . തിരുവനന്തപുരം കാരേറ്റിനടുത്തുളള മൂങ്കോട് സ്വദേശി നാല്‍പ്പത് വയസ്സുളള രാജിയാണ് ഹൃദയസ്തംഭനമൂലം മരണപ്പെട്ടത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂത്ത മകളെ ഗര്‍ഭത്തോടെ ഇരിക്കുമ്പോഴാണ് രാജി ആദ്യമായി ഗള്‍ഫിലേക്ക് വരുന്നത്. ഇന്ന് രാജിയുടെ മൃതദേഹവുമായി നാട്ടിലേക്ക് മടങ്ങിയത് എട്ട് വയസ്സ് മാത്രം പ്രായമുള്ള ആ മകളാണ്.
രാജിയുടെ പെട്ടെന്നുണ്ടായ മരണമറിഞ്ഞ ഇളയമകൾ തലകറങ്ങി വീണു. ഐ.സി.യുവിൽ അഡ്മിറ്റായ ആ മകളുടെ അടുത്താണ് ഷാര്‍ജയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അച്ഛൻ സജികുമാര്‍. ഇതോടെയാണ് എട്ട് വയസുകാരി നാട്ടിലേക്ക് അമ്മയുടെ മൃതദേഹവുമായി ഒറ്റക്ക് വന്നത്.
സുരക്ഷിതമായി അമ്മയുടെ കരുതലിലൂടെ ഈ ഭൂമിയില്‍ ജീവിക്കാന്‍ അവസരം കിട്ടിയ ആ മകള്‍ തന്നെ നിശ്ചലമായ അമ്മയുടെ ശരീരവുമായി നാട്ടിലേക്ക് പോകേണ്ട വിധിയിൽ വിറങ്ങലിക്കുകയാണ് തങ്ങളെന്ന് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശേരി ഫേസ്ബുക്കിൽ കുറിച്ചു .