IndiaLatest

മീന്‍കറിയില്‍ താലിയം കലര്‍ത്തി കുടുംബത്തിന് നല്‍കിയാള്‍ അറസ്റ്റില്‍

“Manju”

ന്യൂഡല്‍ഹി: മീന്‍കറിയില്‍ താലിയം കലര്‍ത്തി ഭാര്യയുടെ കുടുംബത്തിന് നല്‍കിയ 37കാരന്‍ അറസ്റ്റില്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ വരുണ്‍ അറോറയാണ് അറസ്റ്റിലായത്. വിഷം കലര്‍ത്തിയ മീന്‍കറി കഴിച്ച അറോറയുടെ ഭാര്യാസഹോദരിയും അമ്മായിയമ്മയും മരിച്ചു. വിഷം ഉള്ളില്‍ചെന്ന ഭാര്യ ദിവ്യ ഫെബ്രുവരി മുതല്‍ കോമയില്‍ കഴിയുകയാണ്. ഭാര്യാമാതാവ് അനിത ശര്‍മ, ഭാര്യാ സഹോദരി പ്രിയങ്ക എന്നിവരാണ് മരിച്ചത്. താലിയം ശരീരത്തില്‍ പ്രവേശിച്ചാല്‍ വളരെ പതുക്കെ മാത്രമാകും മരണം സംഭവിക്കുക. മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും ചെയ്യും.മാര്‍ച്ച്‌ 22ന് അനിത ശര്‍മ താലിയം ഉള്ളില്‍െചന്ന് മരിച്ചതായി സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരിയില്‍ താലിയം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് അനിത ശര്‍മയുടെ മകള്‍ ദിവ്യ സര്‍ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് തിരിച്ചറിഞ്ഞു. കൂടാതെ ബി.എല്‍ കപൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മറ്റൊരു മകള്‍ ഫെബ്രുവരി 15ന് ചികിത്സയിലിരിക്കെ മരിച്ചതായും കണ്ടെത്തി. ഇവരുടെ ശരീരത്തില്‍ താലിയം ചെന്നതിന്‍റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

ദിവ്യയുടെ പിതാവ് 62കാരനായ ദേവേന്ദ്ര മോഹന്‍ ശര്‍മ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. താലിയം ശരീരത്തിലെത്തിയതിന്‍റെ ലക്ഷണങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വരുണ്‍ ജനുവരി അവസാനത്തോടെ വീട്ടിലെത്തുകയും മീന്‍കറി പാകം ചെയ്ത് കുടുംബത്തിന് നല്‍കിയതായും തെളിഞ്ഞു. കൂടാതെ വരുണിന്‍റെ വീട്ടില്‍നിന്ന് പൊലീസ് താലിയവും കണ്ടെടുത്തു.മാര്‍ച്ച്‌ 23നാണ് െപാലീസ് വരുണ്‍ അറോറയെ അറസ്റ്റ് ചെയ്യുന്നത്. ദേവേന്ദ്ര മോഹന്‍ ശര്‍മ നല്‍കിയ പരാതിയിലാണ് അറസ്റ്റ് അറോറയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലാപ്ടോപ് കണ്ടുകെട്ടി. ഇന്‍റര്‍നെറ്റില്‍ താലിയത്തെക്കുറിച്ചും അതിന്‍റെ ഉപയോഗത്തെക്കുറിച്ചും അറോറ തിരഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു. ഓണ്‍ലൈനില്‍ ഇയാള്‍ താലിയം വാങ്ങുകയും ചെയ്തിരുന്നു.ഭാര്യയുടെ വീട്ടുകാര്‍ നല്‍കിയ അപമാനത്തിന് മറുപടിയായാണ് താലിയം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയതെന്ന് വരുണ്‍ പൊലീസിന് മൊഴി നല്‍കി. വരുണിന്‍റെ പിതാവ് മരിച്ച അതേ സമയത്തുതന്നെ ദിവ്യ ഗര്‍ഭിണിയായിരുന്നു. പിതാവ് തന്‍റെ കുഞ്ഞിന്‍റെ രൂപത്തില്‍ തിരിച്ചുവരുന്നതായും അയാള്‍ വിശ്വസിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ ദിവ്യയുടെ ഗര്‍ഭം കുടുംബം അലസിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ വരുണ്‍ എതിര്‍പ്പ് രേഖപ്പെടുത്തി. ഇതാണ് ഭാര്യയുടെ കുടുംബത്തിനോട് വൈരാഗ്യം തോന്നാന്‍ കാരണമെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button