KeralaLatest

മകന്‍റെ ആര്‍.സി.സി. ചികിത്സക്കായി സ്ഥാനാര്‍ത്ഥി പ്രചാരണം നിര്‍ത്തി

“Manju”

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികള്‍കളുടെയും നെഞ്ചില്‍ ഒരു പിടപിടപ്പുണ്ടാകും. എന്നാല്‍ അടൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.ജി കണ്ണന്റെ നെഞ്ചിലെ പിടപ്പ് അതിലും എത്രയോ വലുതാണ്. സ്വന്തം മകനെ തിരുവനന്തപുരത്തെ ആര്‍.സി.സിയില്‍ ചികിത്സക്ക് എത്തിക്കാന്‍ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി വയ്‌ക്കേണ്ടി വന്ന അവസ്ഥ ഇതിന്റെ തീവ്രദ എത്ര എന്ന് ചൂണ്ടികാട്ടുന്നതാണ്. തിരഞ്ഞെടുപ്പിനെക്കാള്‍ വലിയ ആത്മസംഘര്‍ഷമാണ് കണ്ണന്‍ വര്‍ഷങ്ങളായി അനുഭവിക്കുന്നത്. ഒന്‍പത് വയസ്സുകാരന്‍ മകന്‍ ശിവകിരണിന്റെ ചികിത്സയ്ക്കായാണ് പ്രചാരണത്തിരക്കുകള്‍ മാറ്റിവെച്ച്‌ കണ്ണന്‍ ആര്‍.സി.സി.യിലെത്തിയത്. ആദ്യ രണ്ടുവര്‍ഷം തുടര്‍ച്ചയായി തിരുവനന്തപുരത്ത് താമസമാക്കിയായിരുന്നു ചികിത്സ. പുരോഗതിയുണ്ടായതോടെ മൂന്നുമാസത്തിലൊരിക്കലായി പരിശോധന. പ്രചാരണപരിപാടികള്‍ അവസാനഘട്ടത്തിലേക്ക് കടന്നതോടെ കണ്ണന്‍ തിരക്കിന് നടുവിലായിരുന്നു. അതിനിടെയാണ് മകന് അസുഖം കൂടിയത്. വ്യാഴാഴ്ച രാവിലെ എല്ലാപരിപാടികളും മാറ്റിവച്ച്‌ മകനെയുമെടുത്ത് ഇദ്ദേഹവും ഭാര്യ സജിതാമോളും തിരുവനന്തപുരത്തേക്ക് തിരിച്ചു.

Related Articles

Back to top button