KeralaLatest

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്: ആരോഗ്യമന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവെന്ന് ആരോഗ്യമന്ത്രി കെ.ക.ശൈലജ. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വകുപ്പ് തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കും. കേരളത്തില്‍ ഇതുവരെ 11,89,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരു കോടി 39 ലക്ഷം പരിശോധനകള്‍ നടത്തി. നിലവില്‍ സംസ്ഥാനത്ത് 58,245 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

കേരളത്തിലെ വര്‍ധനവിന്‍റെ കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്തിന് ഇനിയും കൂടുതല്‍ കോവിഡ് വാക്സിനുകള്‍ ആവശ്യമുണ്ട്. കേന്ദ്രത്തില്‍ നിന്നും 6,084,360 ഡോസ് വാക്സിനാണ് ലഭിച്ചത്. ഇതില്‍ 5,675,138 വാക്സിന്‍ വിതരണം ചെയ്തു. സംസ്ഥാനത്ത് വാക്സിന്‍ സീറോ വേസ്റ്റേജാണ്. ആരോഗ്യസെക്രട്ടറി കേരളത്തെ അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്ത് 5,80,880 വാക്സിനാണുള്ളത്. 50 ലക്ഷം കോവിഡ് വാക്സിന്‍ വേണം. എങ്കില്‍ മാത്രമേ മാസ് വാക്സിന്‍ ക്യാമ്പെയ്ന്‍ വിജയിപ്പിക്കാനാകു. 40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കണമെങ്കില്‍ ഇത് ആവശ്യമാണ്.

ഇപ്പോള്‍ കേരളത്തില്‍ ഓക്സിജന്‍ കുറവില്ല. വലിയ തോതില്‍ കേസ് വര്‍ധിച്ചാല്‍ ഓക്സിജന്‍ വേണ്ടിവരും. മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പരിഗണന കേരളത്തിലും നല്‍കണം. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഇപ്പോഴത്തെ വര്‍ധനവ് താഴേക്ക് കൊണ്ടുവരാനാകും. മരണനിരക്ക് കേരളത്തില്‍ 0.4 ശതമാനമാണ്. ഇത് ഇനിയും താഴേക്ക് കൊണ്ടുവരണം. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞപ്പോഴാണ് തൃശൂര്‍ പൂരത്തിന് അനുമതി നല്‍കിയത്. എങ്കിലും നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. പൂരം ഒഴിവാക്കാനാകില്ലെന്നും മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.

Related Articles

Back to top button