IndiaLatest

കോവിഡ് മുക്തര്‍ക്ക് ഒരു ഡോസ് വാക്സിന്‍ മതിയാകുമെന്ന് ഗവേഷണ ഫലങ്ങള്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന കാല താമസമാണ് മിക്ക രാഷ്ട്രങ്ങള്‍ക്കും തിരിച്ചടിയാകുന്നത് .വാക്സിന്‍ ക്ഷാമവും രോഗവ്യാപനവും ഒരേ പോലെ തുടരുന്നതിനാലാണ് രോഗബാധിതരും ആരോഗ്യ വകുപ്പുകളും പ്രതിസന്ധിയിലായത് .

ഈ സാഹചര്യത്തില്‍ , കോവിഡ് മുക്തര്‍ക്ക് ആശ്വാസം നല്‍കുന്ന പുതിയ ഗവേഷണ ഫലമാണ് ആതുര രംഗത്ത് പ്രതീക്ഷ പകരുന്നത്. യുഎസിലെ സീദാഴ്സ്- സീനായ് മെഡിക്കല്‍ സെന്‍ററാണ് കോവിഡ് വാക്സിന്‍ രോഗമുക്തരിലും ഇതുവരെയും രോഗം വരാത്തവരിലും എത്രകണ്ട് ഫലപ്രദമാണെന്ന വ്യത്യാസം തിരിച്ചറിയാന്‍ ഗവേഷണം നടത്തിയത്.

1,000 ലേറെ വരുന്ന ജീവനക്കാരിലായിരുന്നു വാക്സിന്‍ പരീക്ഷണം. ജീവനക്കാരില്‍ കോവിഡ് മുക്തരായവര്‍ ഒരു തവണ വാക്സിന്‍ സ്വീകരിച്ചപ്പോഴേ മികച്ച പ്രതിരോധം കാണിച്ചതായും രോഗമില്ലാതെ രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവരെക്കാള്‍ മികച്ചതായിരുന്നു ഇവരുടെതെന്നും ഗവേഷണ ഫലം പറയുന്നു. ഫൈസര്‍, മോഡേണ എന്നിവയുടെ വാക്സിനുകളാണ് ഇവര്‍ക്ക് നല്‍കിയത്. നാച്വര്‍ മെഡിസിന്‍ മാഗസിനില്‍ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമാന പരീക്ഷണം നടന്ന ഇറ്റലിയിലെ ഫലവും ഇത് തെളിയിക്കുന്നതായി ന്യൂ ഇംഗ്ലണ്ട് മെഡിസിന്‍ ജേണല്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു . കൂടുതല്‍ രാജ്യങ്ങളിലും വാക്സിനുകള്‍ക്ക് കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരു ഗവേഷണ ഫലങ്ങളും ആശ്വാസം പകരുന്നതാണ് .

അതെ സമയം കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, സ്പെയിന്‍ ഉള്‍പെടെ യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഡ് മുക്തര്‍ക്ക് ഒറ്റഡോസ് വാക്സിനാണ് നല്‍കിവരുന്നത്. ഇസ്രായേലാകട്ടെ, രോഗമുക്തര്‍ക്ക് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ വിതരണം നടത്തിയിരുന്നില്ല. നിലവില്‍ ഒറ്റ ഡോസാണ് നല്‍കുന്നത്. രണ്ടാമത് നല്‍കുന്ന ബൂസ്റ്റര്‍ വാക്സിന്‍ പുതിയ വകഭേദങ്ങളെ കൂടി ചെറുക്കാന്‍ സഹായകമായിരക്കുമെന്നാണ് മറ്റു പഠന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് .

Related Articles

Back to top button