KeralaLatest

ആരാധനാലയങ്ങളിലെ നിയന്ത്രണം മത-രാഷ്ട്രീയ നേതാക്കളുമായി ആലോചിച്ച ശേഷം; മുഖ്യമന്ത്രി

“Manju”

മലപ്പുറം: ആരാധനാലയങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ പാടില്ലെന്ന ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം, മത-രാഷ്ട്രീയ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം വന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതസംഘടനകളുമായും രാഷ്ട്രീയ പ്രതിനിധികളുമായും എംഎല്‍എമാരുമായുംകൂടിയാലോചന നടത്തി. കൂടിയാലോചന നടത്തിയ ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന വിവരം കളക്ടറില്‍ നിന്നും ലഭിച്ചു. മുഖ്യമന്ത്രി പറഞ്ഞു.നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിശദമായ വിവരം തിങ്കളാഴ്ച്ച ചേരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലായിരിക്കും കൈക്കൊള്ളുകയെന്നും അദ്ദേഹം വ്യക്തമാക്കി.ജില്ലയിലെ ആരാധനാലയങ്ങളില്‍ നിയന്ത്രണം കൊണ്ടുവന്നതില്‍ പ്രതിഷേധവുമായി രംഗത്തുവന്ന മതസംഘടനകള്‍ കൂടിയാലോചനയില്ലാതെയാണ് തീരുമാനം കൈക്കൊണ്ടതെന്ന് ആരോപിച്ചിരുന്നു. ഈ തീരുമാനം പുനപരിശോധിക്കണമെന്നും സമസ്ത കേരള ജമിയ്യത്തുല്‍ ഉലമയും കേരള മുസ്‌ലിം ജമാത്തും ആവശ്യപ്പെട്ടു. നിയന്ത്രണത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദും രംഗത്തുവന്നിട്ടുണ്ട്.

Related Articles

Back to top button