IndiaKeralaLatest

ക്ഷീരകർഷകരെ സഹായിക്കാൻ ; മില്‍മയുടെ മില്‍ക്ക്‌ ചലഞ്ച്‌

“Manju”

തിരുവനന്തപുരം: ലോക്ക്‌ഡൗണ്‍ കാരണം പാല്‍വിതരണത്തിലുണ്ടായ കുറവിനെത്തുടര്‍ന്ന്‌ ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി മില്‍ക്ക്‌ ചലഞ്ചുമായി മില്‍മ. ഉപഭോക്‌താക്കള്‍ പ്രതിദിനം അരലിറ്റര്‍ പാല്‍ അധികമായി വാങ്ങിയാല്‍ കോവിഡ്‌ കാലത്ത്‌ ക്ഷീരകര്‍ഷകര്‍ക്ക്‌ കൈത്താങ്ങാകുമെന്നാണ്‌ മില്‍മ അധികൃതരുടെ അഭ്യര്‍ഥന.
ലോക്ക്‌ഡൗണ്‍കാരണം ക്ഷീരകര്‍ഷകര്‍ സംസ്‌ഥാനത്ത്‌ ഉല്‍പാദിപ്പിക്കുന്ന പാലിന്റെ 60 ശതമാനം മാത്രമാണു വിറ്റഴിക്കാനാവുത്‌. സാമ്ബത്തിക ശേഷിയുള്ളവര്‍ കുറഞ്ഞത്‌ അരലിറ്റര്‍ പാല്‍വീതം അധികം വാങ്ങാന്‍ തയാറായാല്‍ ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധിക്ക്‌ കുറച്ചെങ്കിലും പരിഹാരമാകും. അതിനാലാണ്‌ മില്‍ക്ക്‌ ചലഞ്ച്‌ മില്‍മ മുന്നോട്ടു വച്ചത്‌. കേരളത്തിലെ 3500ല്‍പരം വരുന്ന ക്ഷീരസഹകരണസംഘങ്ങളിലെ എട്ടുലക്ഷത്തോളം ക്ഷീരകര്‍ഷകരില്‍നിന്നും മൂന്ന്‌ മേഖല യൂണിയനുകള്‍വഴി മില്‍മ പ്രതിദിനം 16 ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ സംഭരിക്കുന്നുണ്ട്‌. ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയതുമൂലം വില്‍പനശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിയന്ത്രണമുള്ളതിനാല്‍ പാല്‍വില്‍പനയില്‍ സാരമായ കുറവു വന്നിട്ടുണ്ട്‌.
ഇതുകാരണം സംസ്‌ഥാനത്ത്‌ പ്രതിദിനം കര്‍ഷകരില്‍നിന്ന്‌ സംഭരിക്കുന്ന നാല്‌ ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ മിച്ചമാകുന്നു. മിച്ചംവരുന്ന പാല്‍ അന്യസംസ്‌ഥാനങ്ങളിലെ പാല്‍പ്പൊടി ഫാക്‌ടറികളില്‍ ദിവസേന അയച്ച്‌ ഭാരിച്ച നഷ്‌ടം സഹിച്ചും പാല്‍പ്പൊടിയാക്കി കൊണ്ടിരിക്കുകയാണ്‌. എന്നാല്‍ തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്രാപ്രദേശ്‌ സംസ്‌ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ വന്നതോടെ പാല്‍പ്പൊടിയാക്കുന്നതിലും തടസം നേരിടുകയാണ്‌.
പാല്‍സംഭരണത്തെയും വിതരണത്തെയും ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍നിന്ന്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മില്‍മ ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു. പാല്‍ സംഭരിക്കാത്തതുമൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്‌ടം നികത്തുന്നതിന്‌ സബ്‌സിഡി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും മില്‍മ ആവശ്യപ്പെട്ടു

Related Articles

Back to top button