IndiaKeralaLatest

കായംകുളം അപകടത്തില്‍പെട്ട രണ്ട് പേര്‍ കാപ്പ കേസ് പ്രതികള്‍

“Manju”

ആലപ്പുഴ: ദേശീയപാതയില്‍ ഹരിപ്പാട് കരീലകുളങ്ങരയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 4 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ പുറത്ത് വരുന്നു. മരിച്ചവരില്‍ ഒരാളും പരിക്കേറ്റ ഒരാളും കാപ്പ കേസ് പ്രതികളാണെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് മാരകായുധങ്ങളും കഞ്ചാവും കണ്ടെത്തിയതായും വിവരം പുറത്ത് വരുന്നു.
കായംകുളം അപകടം സ്വദേശികളായ ആയിഷ ഫാത്തിമ (25), ബിലാല്‍ (5), ഉണ്ണിക്കുട്ടന്‍ (20), റിയാസ് (27) എന്നിവരാണ് മരിച്ചത്. അജ്മി (23), അന്‍സാഫ് (27 എന്നിവരെയാണ് പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
ഇതില്‍ അന്‍സാഫ്, റിയാസ് എന്നിവരാണ് കാപ്പ കേസില്‍ പ്രതികളാണെന്ന് വിവരങ്ങള്‍ പുറത്ത് വരുന്നത്. ഇരുവരും കായംകുളം സ്വദേശികളാണ്. കാപ്പ കേസ് പ്രതികള്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടെന്നിരിക്കെ ഇവര്‍ പ്രദേശത്ത് വന്ന് പോകുന്നതിന് ഏതാനും പോലീസുകാര്‍ സഹായം ചെയ്യുന്നതായും വിവരമുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി വരും മണിക്കൂറുകളില്‍ കൂടുതല്‍ വ്യക്തമാകും.
ഇന്ന് പുലര്‍ച്ചേ 3 മണിയോടെ ലോറിയും കാറുമായി കൂട്ടി ഇടിച്ചാണ് അപകടം. കാറില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ അപ്പോള്‍ തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും. കാറില്‍ 6 പേര്‍ ഉണ്ടായിരുന്നു. ലോറിയില്‍ ഉണ്ടായിരുന്ന 2 പേര്‍ക്കും പരുക്കുണ്ട്. ലോറി ഡ്രൈവര്‍ നൗഷാദ്, സഹായി രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മണല്‍ കയറ്റിവന്ന ലോറിയും കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അഗ്നിശമനസേനയും പൊലീസും കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

Related Articles

Back to top button