ന്യൂഡല്‍ഹി: ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് സസ്പെന്ഷന്. ടോക്യോയില്‍ ഒളിമ്പിക്സിനിടെയുണ്ടായ മോശം പെരുമാറ്റത്തിനാണ് സസ്പെന്ഷന്. മറ്റ് താരങ്ങള്‍ക്കൊപ്പം പരിശീലനത്തിനിറങ്ങാന്‍ വിനേഷ് മടികാണിച്ചുവെന്നതാണ് താരത്തിനെതിരെ ഉയര്‍ന്ന പ്രധാന ആക്ഷേപം. റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയാണ് താരത്തിനെതിരെ നടപടിയെടുത്തത്.ഇതിനൊപ്പം ഒഫീഷ്യല്‍ സ്പോണ്‍സറുടെ പേരുള്ള ടീഷര്‍ട്ട് ഉപയോഗിക്കാനും വിനേഷ് തയാറായില്ല. പകരം നൈക്കിയുടെ ജേഴ്സി ധരിച്ചാണ് മത്സരത്തിനിറങ്ങിയത്. ഇതും വിനേഷിനെതിരെ നടപടിയെടുക്കാന്‍ കാരണമായി. ഇന്ത്യയുടെ മറ്റു ഗുസ്തി താരങ്ങളായ സോനം മാലിക്, അന്‍ഷു മാലിക്, സീമ ബിസ്ല എന്നിവര്‍ക്കൊപ്പം വിനേഷിന് ഗെയിംസ് വില്ലേജില്‍ റൂം അനുവദിച്ചിരുന്നു. എന്നാല്‍ കോവിഡ് വരുമെന്ന് ചൂണ്ടിക്കാട്ടി വിനേഷ് റും നിരസിക്കുകയായിരുന്നു.
Related Articles
ചെര്‍പ്പുളശ്ശേരിയില്‍ കോണ്‍ഗ്രസ് നേതാവിന് കോവിഡ്, മകന്റെ വിവാഹത്തിന് എത്തിയ നൂറോളം പേര് ക്വാറന്റൈനില്‍
July 24, 2020 8:38 AM
യൂസഫ് പത്താന് വിരമിച്ചു
February 27, 2021 10:40 AM
രാമപ്പ ക്ഷേത്രം ലോക പൈതൃക പട്ടികയിൽ
July 26, 2021 9:54 AM
Check Also
Close
-
സര്‍ഗ്ഗോത്സവ്-2023 നവംബര്‍ 19 ന്November 16, 2023 4:51 PM