കണ്ണൂർ: പാത്തിപ്പാലത്ത് പുഴയിൽ വീണ നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്. അന്‍വിതയെയും സോനെയെയും ഷിനു പുഴയിലേക്ക് തള്ളിയിട്ടതായാണ് പൊലീസ് നല്‍കുന്ന വിവരം. ഇതുസംബന്ധിച്ച് ഷിനുവിനെതിരെ സോന പൊലീസിന് മൊഴിയും നല്‍കി. ഷിനു ഒളിവിലാണ്. ഇയാൾക്കായി കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി. മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയതെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. അമ്മ സോനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കുട്ടിയുടെ മൃതദേഹം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് മാറ്റി.
Related Articles
മാനവസേവയെ മാധവസേവയായിക്കണ്ട ആചാര്യനാണ് ശ്രീരാമകൃഷ്ണ പരമഹംസര്‍ – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
December 24, 2022 3:44 PM
ഏത് പാർട്ടി ഭരിച്ചാലും നന്നായി ജോലിയെടുക്കുന്നവർക്ക് ബഹുമാനമോ അംഗീകാരമോ ലഭിക്കുന്നില്ല: ഗഡ്കരി
February 7, 2024 1:04 PM
നൈട്രജൻ ശ്വസിപ്പിച്ചുള്ള വധശിക്ഷയ്ക്ക് യുഎസിൽ അനുമതി
January 12, 2024 10:12 AM
Check Also
Close
-
നടി പൂര്‍ണ്ണിമയ്ക്കും ഭാഗ്യരാജിനും കോവിഡ്May 7, 2021 10:35 PM