IndiaLatest

യു.പി പോലീസിന്റെ ക്രൂര ദൃശ്യങ്ങള്‍ :വീഡിയോ

“Manju”

ഒരു കുഞ്ഞിനെ മാറോടടക്കി പിടിച്ചു നില്‍ക്കുന്നയാളെ പൊലീസ് ലാത്തിക്കൊണ്ട് പൊതിരെ തല്ലുന്നു, ഭയന്ന് കരയുന്ന കുഞ്ഞുമായി അയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് പിറകെയെത്തി വളഞ്ഞു പിടിക്കുന്നു, കുഞ്ഞിനെ പറിച്ചെടുക്കാന്‍ നോക്കുന്ന പൊലീസിനോട് ‘അതിനെ വെറുതെവിടൂ, അമ്മയില്ലാത്ത കുഞ്ഞാണിത്’ എന്ന് പറഞ്ഞ് നിസഹായനായി അയാള്‍ കരയുന്നു..
ഭയന്നു കരയുന്ന ഒരു കുഞ്ഞിനെ മാറത്തടക്കി പിടിച്ചു നില്‍ക്കുന്നയാളെ ഒരു പൊലീസ് ഉദ്യേഗസ്ഥന്‍ ലാത്തികൊണ്ട് നിര്‍ദയം തല്ലുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. സമീപത്തായി പൊലീസ് വാഹനവും മറ്റു പൊലീസ് ഉദ്യോഗസ്ഥരുമൊക്കെയുണ്ട്. കുഞ്ഞിനെ ഉപദ്രവിക്കരുതെന്ന് നിലവിളിച്ചുകൊണ്ട് അയാള്‍ ഒാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍, പിറകെ ഒാടിയെത്തുന്ന പൊലീസ് അയാളെ തടഞ്ഞു നിര്‍ത്തുന്നു. ഈ സമയമത്രയും നിലവിളിച്ചു കരയുകയാണ് അയാളുടെ മാറില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ചെറിയ കുട്ടി.
കുട്ടിയെ അയാളില്‍ നിന്ന് പറിച്ചെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. നിലവിളിച്ചു കരയുന്ന കുട്ടി അയാളില്‍ നിന്നുള്ള പിടിവിടുന്നില്ല. ‘അമ്മയില്ലാത്ത കുഞ്ഞാണിത്, അതിനെ ഉപദ്രവിക്കരുത്’ എന്ന് കരഞ്ഞു പറയുന്നുണ്ട് അടിയേറ്റയാള്‍. എന്നാല്‍, പൊലീസിന്‍റെ ക്രൂരതയില്‍ അല്‍പം പോലും അയവു വരുന്നില്ല.
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹാത്തിലെ അക്ബര്‍പൂര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഒ.പി ഡിപ്പാര്‍ട്ടുമെന്‍റിലെ സമരവുമായി ബന്ധപ്പെട്ടാണ് പൊലീസ് അവിടെ എത്തിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മര്‍ദനമേറ്റയാള്‍ ജില്ലാ ആശുപത്രിയിലെ ജീവനക്കാരനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, മര്‍ദനമേറ്റയാളുടെ സഹോദരനാണ് ആശുപത്രിയിലെ ജീവനക്കാരനെന്നും ജീവനക്കാരനായ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ തടയാന്‍ ശ്രമിച്ചയാളിനാണ് മര്‍ദനമേറ്റതെന്നും മറ്റു ചില റിപ്പോര്‍ട്ടുകളുമുണ്ട്.


പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസിനെതിരെ പ്രതിഷേധമുയര്‍ന്നു. ചെറിയ തോതില്‍ ബലം പ്രയോഗിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പൊലീസിന്‍റ ആദ്യ വിശദീകരണം. സ്ഥിരമായി ശല്യമുണ്ടാക്കുന്നയാളുടെ സഹോദരനാണ് മര്‍ദനമേറ്റതെന്നും പൊലീസ് വിശദീകരിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ, സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും യു.പി പൊലീസ് ട്വീറ്റ് ചെയ്തു.

Related Articles

Back to top button