IndiaLatest

ഐ.എന്‍.എസ് വിരാട് പൊളിക്കുന്നതിന് വിലക്ക്

“Manju”

Image result for ഐ.എന്‍.എസ് വിരാട് പൊളിക്കുന്നത് വിലക്കി സുപ്രിം കോടതി

ശ്രീജ.എസ്

മുംബൈ: ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായിരുന്ന വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിരാട് പൊളിക്കുന്നതിന് വിലക്ക്. സുപ്രീംകോടതിയാണ് പൊളിക്കാനുള്ള തീരുമാനത്തിന് സ്റ്റേ നല്‍കിയത്. 1987 ല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായിമാറിയ വിമാനവാഹിനി 2017ലാണ് കരയ്ക്ക് കയറ്റിയത്. ഗുജറാത്തിലെ ആലാംഗ് തുറമുഖത്താണ് പൊളിക്കാനായി കപ്പല്‍ എത്തിച്ചത്.

ഇന്ത്യന്‍ നാവിക സേനയുടെ സേവനത്തിലുണ്ടായിരുന്ന കപ്പല്‍ ഇരുമ്പു വിലയ്ക്ക് പൊളിച്ച്‌ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഒരു സ്വകാര്യ സ്ഥാപനം നല്‍കിയ പരാതിയാണ് സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചത്. ഇന്ത്യന്‍ നാവികസേനാ ചരിത്രത്തിന്റെ ഭാഗമായ ഇത്ര വിശാലമായ കപ്പല്‍ സമുദ്രപഠനവിദ്യാര്‍ത്ഥികള്‍ക്കും പൊതുജനത്തിനും ഉപകാരപ്പെടുമാറ് മ്യൂസിയമാക്കിമാറ്റണമെന്ന ആവശ്യമാണ് ഹര്‍ജിക്കാരന്‍ നല്‍കിയത്. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കപ്പല്‍ പൊളിക്കുന്നത് സ്റ്റേ ചെയ്തത്.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തോടും കപ്പല്‍വാങ്ങിയ ശ്രീ റാം ഷിപ്പ് ബ്രേക്കേഴ്‌സ് എന്ന സ്ഥാപനത്തോടും തീരുമാനം അറിയിക്കാന്‍ കോടതി നോട്ടീസ് നല്‍കി. ഇന്ത്യന്‍ നാവിക സേനയുമായി സംസാരിച്ച്‌ ധാരണവരുത്തിയ ശേഷമാണ് വിമാനവാഹിനി ഡീകമ്മീഷന്‍ ചെയ്യാനും തുടര്‍ന്ന് പൊളിക്കാനും തീരുമാനിച്ചതെന്നാണ് പ്രതിരോധ മന്ത്രാലയം 2019 ജൂലൈ മാസത്തില്‍ പാര്‍ലമെന്റിനെ അറിയിച്ചത്. 38.54 കോടിരൂപയ്ക്കാണ് ശ്രീ റാം ഗ്രൂപ്പ് കപ്പല്‍ വാങ്ങിയത്.

പരാതി നല്‍കിയ സ്ഥാപനമായ എന്‍വീടെക് മറൈന്‍ കണ്‍സള്‍ട്ടന്‍സ് നൂറുകോടിക്ക് കപ്പല്‍ വാങ്ങാന്‍ തയ്യാറാണെന്നാണ് കോടതിയെ ബോധിപ്പിച്ചത്. 1959ല്‍ ബ്രിട്ടീഷ് നാവികസേനയുടെ ഭാഗമായിരുന്ന എച്ച്.എം.എസ് ഹെര്‍മെസ് എന്ന കപ്പലാണ് 1984ല്‍ അറ്റകുറ്റപ്പണിക്ക് ശേഷം വിരാടെന്ന് പേരുമാറ്റി ഇന്ത്യയുടെ ഭാഗമായത്. ആകെ 27800 ടണ്‍ ഭാരമുള്ള വിമാനവാഹിനിയാണ് വിരാട്.

Related Articles

Back to top button