InternationalLatest

നിയമലംഘകരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം

“Manju”

ജിദ്ദ: നിയമലംഘകരെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയപരിശോധന കര്‍ശനം.ജനുവരി 20 മുതല്‍ 26 വരെയുള്ള കാലയളവില്‍ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് 13,620 പേരെ പിടികൂടി. അറസ്റ്റിലായവരില്‍ 6700 താമസനിയമ ലംഘകരും 5177 അതിര്‍ത്തിസുരക്ഷാ ചട്ടം ലംഘിച്ചവരും 1743ലേറെ തൊഴില്‍നിയമലംഘകരും ഉള്‍പ്പെടുന്നു. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 274 പേര്‍ അറസ്റ്റിലായി. ഇവരില്‍ 55 ശതമാനം യമന്‍ പൗരന്മാരും 42 ശതമാനം ഇത്യോപ്യക്കാരും മൂന്നു ശതമാനം മറ്റു രാജ്യക്കാരുമാണ്. 139 പേര്‍ രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് അറസ്റ്റിലായി. നിയമലംഘകരെ കടത്തിവിട്ട് അഭയം നല്‍കിയ 11 പേരെയും അറസ്റ്റ് ചെയ്തു.

രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കിയശേഷം ആകെ പിടിയിലായവത് 96,504പേരാണ്. ഇവരില്‍ 86,019 പേര്‍ പുരുഷന്മാരും 10,485 പേര്‍ സ്ത്രീകളുമാണ്.

Related Articles

Back to top button