KeralaLatest

ആകാശത്ത് അപൂര്‍വ കാഴ്ച; തീരവാസികളില്‍ ആശയക്കുഴപ്പം

“Manju”

ആറ്റിങ്ങല്‍: ആകാശത്ത് അപൂര്‍വ കാഴ്ച ദൃശ്യമായത് തീരമേഖലയില്‍ ആശയക്കുഴപ്പത്തിന് കാരണമായി. ചിറയിന്‍കീഴ്, അഞ്ചുതെങ്ങ് പ്രദേശത്തെ ആകാശത്ത് രാവിലെ ആറരയോടെയാണ് അപൂര്‍വ കാഴ്ച ദൃശ്യമായത്. ആകാശത്തുനിന്ന് കടലിലേയ്ക്ക് ടോര്‍ച് അടിക്കുന്നതിന് സമാനമായി തോന്നിപ്പിക്കുന്ന കാഴ്ചയുടെ സ്രോതസ്സ് എന്താണെന്നത് അറിയാന്‍ കഴിയാതിരുന്നത് ആശങ്കകള്‍ വര്‍ധിപ്പിച്ചിരുന്നു.
അഞ്ച് മിനിറ്റോളം പതിയെ സഞ്ചരിക്കുന്നതായ് തോന്നിപ്പിക്കും വിധം നീണ്ട ഈ കാഴ്ച പതിയെ പതിയെ മങ്ങിപ്പോകുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. ഐ.എസ്.ആര്‍.ഒയുടെ ഈ വര്‍ഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി-സി52 ന്റെ വിക്ഷേപണം തിങ്കളാഴ്ച ആയിരുന്നു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് പുലര്‍ച്ച 5.59നായിരുന്നു വിക്ഷേപണം. ഇതാണ് ആകാശത്ത് ദൃശ്യമായതെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചതിന് ശേഷമാണ് ആശങ്ക ഒഴിവായത്

Related Articles

Check Also
Close
Back to top button