പാലോട്: ശിവരാത്രി ദിനത്തില്‍ ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പങ്കെടുത്ത ഷീജുവിനെ ഭാര്യ സൗമ്യ കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി.
ഭര്‍ത്താവിന്റെ വീടുമായി അകല്‍ച്ചയിലായിരുന്ന സൗമ്യ മാതാപിതാക്കളെ ഫോണില്‍ പോലും സംസാരിക്കാന്‍ ഷീജുവിനെ അനുവദിച്ചിരുന്നില്ല. വിദേശത്തുജോലി ചെയ്‌തിരുന്ന സമയത്ത് ഷീജുവിന് 50 ലക്ഷം രൂപ ലോട്ടറി അടിച്ചിരുന്നു. ഈ പണം ഉപയോഗിച്ചാണ് ഇപ്പോള്‍ താമസിക്കുന്ന ഇരുനില വീട് നിര്‍മ്മിച്ചത്. ഈ തുകയില്‍ നിന്ന് ഒരു രൂപപോലും ഷീജുവിന്റെ കുടുംബത്തിനു നല്‍കാന്‍ സൗമ്യ അനുവദിച്ചില്ല.
അഞ്ചുവര്‍ഷം മുമ്ബ് വീട് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിനുമുമ്ബ് പാലുകാച്ചല്‍ ചടങ്ങ് നടത്തി ഷീജു തിരികെ പോയിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞമാസം 19നാണ് തിരിച്ചെത്തിയത്. പത്തുദിവസം കഴിഞ്ഞപ്പോള്‍ ഭാര്യയുടെ സംശയരോഗം ജീവനെടുത്തു. 16 വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. പാച്ചല്ലൂര്‍ പനത്തുറ വയലില്‍ വീട്ടില്‍ തങ്കരാജന്റെയും നിര്‍മ്മലയുടെയും മൂന്നുമക്കളില്‍ രണ്ടാമനാണ് ഷീജു. പ്രവാസിയായ ഷിബു, ഷീജ എന്നിവര്‍ സഹോദരങ്ങളാണ്. അച്ഛനെ കൊലപ്പെടുത്തിയ അമ്മ പൊലീസ് പിടിയിലായതോടെ മക്കളായ ആദിത്യന്‍, അച്ചു, ഐശ്വര്യ എന്നിവരുടെ കാര്യമാണ് ദുരിതത്തിലായത്.
ഒരു മാസം മുമ്ബ് സൗമ്യ പ്രദേശവാസിയായ സ്ത്രീയുടെ തല ഓടെറിഞ്ഞ് പൊട്ടിച്ചിരുന്നു. കൊലപാതക വിവരമറിഞ്ഞ് റൂറല്‍ എസ്.പി ഡോ. ദിവ്യ വി. ഗോപിനാഥ് പാലോട് സ്റ്റേഷനിലെത്തി സൗമ്യയെ ചോദ്യം ചെയ്‌തു. നെടുമങ്ങാട് ഡിവൈ.എസ്.പി സുല്‍ഫിക്കര്‍, പാലോട് സി.ഐ സി.കെ. മനോജ്, എസ്.ഐ നിസാറുദ്ദീന്‍, ഗ്രേഡ് എസ്.ഐമാരായ വിനോദ്, സാംരാജ്, ഉദയന്‍, റഹിം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഫോറന്‍സിക് വിഭാഗം, ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി.