IndiaLatest

വാതില്‍പടിക്കല്‍ ഇന്ധനം ലഭ്യമാക്കാന്‍ മഹീന്ദ്ര-റീപോസ് എനര്‍ജി സഹകരണം

“Manju”

കൊച്ചി: ഡിമാന്‍ഡ് അനുസരിച്ച്‌ റെഡിമെയ്‍ഡ് ഫ്യുവല്‍ ബ്രൗസര്‍ ട്രക്കുകളിലൂടെ വാതില്‍ പടിക്കല്‍ ഇന്ധനം എത്തിക്കാനായി മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ റീപോസ് എനര്‍ജിയുമായി സഹകരിക്കുന്നു. വാതില്‍ പടിക്കല്‍ ഇന്ധനം എത്തിക്കുന്ന രീതി രാജ്യത്തു വന്‍തോതിലാണ് വളരുന്നത് എന്ന് അത് കോവിഡിന് ശേഷം വളരെ ശക്തമാവുകയും ചെയ്‍ട്ടുണ്ട് എന്നും കമ്പനി പറയുന്നു.

ഇന്ധന വ്യാപാരത്തിലെ ആഗോള വിതരണ ശൃംഖലയും സമ്പദ്ഘടന, നിലവിലെ വിതരണ രീതിയുടെ ഘടനാപരമായ ബുദ്ധിമുട്ടുകള്‍, വാങ്ങല്‍-ഉപഭോഗ രീതിയിലെ മാറ്റങ്ങള്‍, സാങ്കേതിക വിദ്യാ മുന്നറ്റേങ്ങള്‍ എന്നിവ അടക്കം നിരവധി ഘടകങ്ങള്‍ ഇതിനു പിന്നിലുണ്ട് എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എല്ലാ കാര്യങ്ങളും എളുപ്പത്തില്‍ ആകുന്ന രീതിയിലേക്ക് മുഴുവന്‍ ലോകവും മാറിക്കൊണ്ടിരിക്കുമ്പോള്‍ വാതില്‍ പടിക്കല്‍ ഡീസല്‍ വിതരണവുമായി ഇന്ത്യയില്‍ ഇന്ധന വിതരണം ലളിതം ആകുകയാണെന്ന് റീപോസ് എനര്‍ജി സഹസ്ഥാപകന്‍ ചേതന്‍ വലുഞ്ച് പറഞ്ഞു.

മൊബൈല്‍ പമ്പുകളിലൂടെ ഡീസല്‍ ഓണ്‍ വീല്‍സ് ലഭ്യമാക്കുന്നത് സുപ്രധാന നേട്ടമാണ്. മഹേന്ദ്ര ഫ്യൂറിയോയുടെ മികച്ച സവിശേഷതകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും എത്തി ഇന്ധന വിതരണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ആണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ഡബിള്‍ ഡിസ്‌പെന്‍സിങ് യൂണിറ്റ്, പവര്‍ ടേക്ക് ഓഫ് യൂണിറ്റ്, സ്‍മാര്‍ട്ട് ഫ്യുവല്‍ ലെവല്‍ സെന്‍സര്‍, ബ്രേക്ക് ഇന്റര്‍ലോക്ക്, റിമോര്‍ട്ട് ത്രോയില്‍, ഇന്റലിജന്റ് ജിയോ ഫെന്‍സിംഗ്, ഉപയോഗിക്കാന്‍ എളുപ്പമുള്ള റിപ്പോസ് ആപ്പ് തുടങ്ങിയവ അടങ്ങിയതാണ് തങ്ങളുടെ സംവിധാനം എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വന്‍കിട ഡീസല്‍ ഉപഭോഗം മൈനിങ്, അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ ആണ്. ഇവര്‍ പമ്പുകളില്‍ നിന്ന് ബാരലുകളിലും കാനുകളിലും മറ്റും ശരിയായ രീതിയില്‍ അല്ലാതെ വന്‍തോതില്‍ വാങ്ങുന്നത് വലിയ അസൗകര്യവും നഷ്‍ടവും ഉണ്ടാക്കുന്നുണ്ട് എന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വാണിജ്യ വാഹന ബിസിനസ് മേധാവി ജലജ് ഗുപ്‍ത പറഞ്ഞു. റീപോസിന്റെ ഈ രംഗത്തെ മികവും ഫ്യൂറിയോ ശ്രേണിയുടെ അടിസ്ഥാനപരമായ കഴിവുകളും സംയോജിപ്പിച്ചാണ് തങ്ങള്‍ ഈ രംഗത്ത് മാറ്റങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത്. കമ്പനിയുടെ ലൈറ്റ്, ഇന്റര്‍ മീഡിയറ്റ് ശ്രേണി ഇന്ധന വിതരണ രംഗത്ത് തികച്ചും അനുയോജ്യവും ലാഭമുണ്ടാക്കാന്‍ പര്യാപ്‍തവുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button