ഉത്തര്‍പ്രദേശ് : ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവച്ചു കൊന്നു. ഉത്തര്‍ പ്രദേശിലെ ഹാത്രസിലാണ് സംഭവം നടന്നത്. ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രതി. 2018ല്‍ നടന്ന കേസിലാണ് പ്രതിയുടെ ക്രൂരത. സസ്‌നി പോലീസ് നാലു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതി ഗൗരവ് ശര്‍മ്മയേയും സുഹൃത്തിനേയും പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.അമരീഷ് ശര്‍മ്മ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ക്ഷേത്ര ദര്‍ശനത്തിനെത്തിയ അമരീഷ് ശര്‍മ്മ അവിടെയുണ്ടായിരുന്ന പ്രതിയുടെ കുടുംബാംഗങ്ങളുമായി വാക്കുതര്‍ക്കമുണ്ടായി. ഇവിടേക്ക് ഗൗരവ് ശര്‍മ്മയെ വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തിനൊപ്പം എത്തിയ ഗൗരവ് ശര്‍മ്മ അമരീഷിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി അമരീഷ് മരിച്ചു.2020 സെപ്റ്റംബർ 14 ന് ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ 19 കാരിയായ ദലിത് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയതും അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി രണ്ടാഴ്ചയോളം ജീവനുവേണ്ടി പോരാടിയ ശേഷം മരണത്തിന് കീഴടങ്ങിയ സംഭവം രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു.
Related Articles
Karnataka KSRTC to resume bus operations to Maharashtra from September 22
September 19, 2020 8:02 AM
Check Also
Close
-
രാഷ്ട്രപതി ഭവനില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന് ആത്മഹത്യ ചെയ്തുSeptember 9, 2020 12:03 PM