InternationalLatest

ബ്രിട്ടന്‍ ബോറിസ് ജോണ്‍സണ്‍ തന്നെ ഭരിക്കും

“Manju”

ലണ്ടന്‍: അവിശ്വാസ പ്രമേയത്തെ വിജയകരമായി മറികടന്ന് ബോറിസ് ജോണ്‍സണ്‍. ബോര്‍ഡിനെതിരെ സ്വന്തം കക്ഷിയിലെ വിമതരായ പാര്‍ലമെന്റ് അംഗങ്ങള്‍ തന്നെ കൊണ്ടുവന്ന വോട്ടെടുപ്പാണ് പരാജയപ്പെട്ടത്.

പാര്‍ട്ടി ഗേറ്റ് വിവാദത്തെ തുടര്‍ന്നാണ് അവിശ്വാസ വോട്ടെടുപ്പ് നടന്നത്. പാര്‍ട്ടിക്കുള്ളിലെ അവിശ്വാസ വോട്ടെടുപ്പില്‍ 148ന് എതിരെ 211 വോട്ടുകള്‍ നേടിയാണ് ബോറിസ് ജോണ്‍സണ്‍ ബ്രിട്ടണില്‍ ഭരണം ഉറപ്പിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആകെ മൊത്തം 359 അംഗങ്ങളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. ഇതില്‍, അവിശ്വാസം ജയിക്കണമെങ്കില്‍ കുറഞ്ഞത് 180 എംപിമാരുടെ പിന്തുണ വേണമായിരുന്നു.

കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ച കാലത്ത് ഔദ്യോഗിക വസതിയില്‍ ചട്ടം ലംഘിച്ച്‌ മദ്യസല്‍ക്കാരം നടത്തിയെന്നതായിരുന്നു കാരണം. ഈ സംഭവം പാര്‍ട്ടി ഗേറ്റ് വിവാദം എന്നറിയപ്പെടുന്നു. പ്രതിച്ഛായ നഷ്ടമായ ബോറിസ് ജോണ്‍സണ്‍ രാജിവെക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടതോടെയാണ് അവിശ്വാസ വോട്ടെടുപ്പിനു കളമൊരുങ്ങിയത്.

Related Articles

Back to top button