പൂനെ: മസ്തിഷ്ക മരണം സംഭവിച്ച യുവതി പുനര്‍ജീവന്‍ നല്‍കിയത് രണ്ട് സൈനികര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക്. കണ്ണ്, കരള്‍, വൃക്ക എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. പൂനെയിലെ കമാന്റ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു യുവതി
അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് യുവതിക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. തുടര്‍ന്ന് അവയവദാനം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. ഉടന്‍ തന്നെ സോണല്‍ ട്രാന്‍സ്‌പ്ലാന്റ് കോര്‍ഡിനേഷന്‍ സെന്ററിലെ വിദഗ്ദ്ധര്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു.
വൃക്കകൾ രണ്ട് സൈനികർക്ക് നൽകി. കണ്ണുകൾ സി എച്ച് ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജിലെ ഐ ബാങ്കിൽ സൂക്ഷിച്ചിരിക്കുകയാണ്. കരൾ പൂനെ റൂബി ഹാൾ ക്ലിനിക്കിൽ കഴിയുന്ന രോഗിക്ക് നൽകി. പ്രിയപ്പെട്ട ഒരാളുടെ വേർപാടിനിടയ്ക്കും അവയവദാനത്തിനുള്ള തീരുമാനമെടുത്ത കുടുംബം അഞ്ച് പേരുടെ ജീവിതമാണ് രക്ഷിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.