Latest

പാകിസ്താനിൽ സിംഹങ്ങളെ വിറ്റ് പണം കണ്ടെത്താൻ ഒരുങ്ങി സർക്കാർ

“Manju”

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പാകിസ്താൻ.രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പാകിസ്താൻ കറൻസി എത്തിയതോടെ വരുമാനം കണ്ടെത്താൻ പുതുവഴികൾ ആലോചിക്കുകയാണ് സർക്കാർ. ചെലവ് കുറയ്‌ക്കാൻ ചായ കുടി കുറയ്‌ക്കാൻ വരെ ജനങ്ങളോട് ആവശ്യപ്പെട്ട സർക്കാരിന് കടുത്ത വിമർശനമാണ് നേരിടേണ്ടി വരുന്നത്.

കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന രാജ്യത്തിന് മൃഗശാലകളിലും സംരക്ഷണ കേന്ദ്രങ്ങളിലും വളർത്തുന്ന മൃഗങ്ങളെ പരിപാലിക്കാനുള്ള പണം പോലും നീക്കി വെക്കാനാവുന്നില്ലെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

മൃഗങ്ങളെ പരിപാലിക്കാൻ ചെലവ് താങ്ങാനാവാതെ വന്നതോടെ സിംഹങ്ങളെ വിറ്റ് പണം കണ്ടെത്താനൊരുങ്ങുകയാണ് മൃഗശാലകൾ. ലോഹോർ സഫാരി മൃഗശാല അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഭീമമായ തുക നൽകി സിംഹങ്ങളെ വാങ്ങാൻ സാധ്യതയില്ലെന്ന് മനസിലാക്കിയ അധികൃതർ 1,50,000 രൂപയ്‌ക്ക് വരെയാണ് സിംഹങ്ങളെ വിൽക്കുന്നത്.

എരുമയ്‌ക്കും പോത്തിനും വരെ 2,50,000 രൂപയിലധികം ഇന്ത്യൻ വിപണിയിൽ ലഭിക്കുമ്പോഴാണ് സിംഹങ്ങളെ കുറഞ്ഞ തുകയ്‌ക്ക് പാക് സർക്കാർ വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നത്.മുതിർന്ന ഒരു സിംഹവും മൂന്ന് സിംഹക്കുട്ടികളുമാണ് ഇത്തരത്തിൽ വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നത്.

സ്വകാര്യ വ്യക്തികൾക്കോ മൃഗസംരക്ഷകർക്കോ സിംഹങ്ങളെ വാങ്ങാൻ അനുവാദമുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് മുൻപ് സ്ഥലപരിമിതിയുണ്ടെന്ന പേരിൽ 14 സിംഹങ്ങളെ മൃഗശാലയിൽ നിന്ന് വിറ്റിരുന്നു.

Related Articles

Back to top button