KeralaLatest

പാശ്ചാത്യ രാജ്യങ്ങള്‍ പാകിസ്ഥാനെ സഹായിച്ചു : എസ്. ജയശങ്കര്‍

“Manju”

കാന്‍ബെറ: പാശ്ചാത്യ രാജ്യങ്ങള്‍ പാകിസ്ഥാനിലെ സൈനിക സ്വേച്ഛാധിപത്യ ഭരണകൂടത്തെയാണ് ഇഷ്ട പങ്കാളിയായി തിരഞ്ഞെടുത്തിരുന്നതെന്നും ഇന്ത്യയ്ക്ക് പതിറ്റാണ്ടുകളോളം ആയുധങ്ങള്‍ നല്‍കിയില്ലെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു.
അതുകൊണ്ടാണ് സോവിയറ്റ് – റഷ്യന്‍ ആയുധങ്ങളുടെ ഗണ്യമായ ശേഖരം ഇന്ത്യയ്‌ക്കുണ്ടാകാന്‍ കാരണം. റഷ്യയില്‍ നിന്ന് പ്രതിരോധ ആയുധങ്ങളും എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ച പാശ്ചാത്യ രാജ്യങ്ങള്‍ക്കാണ് എസ്. ജയശങ്കര്‍ ചുട്ടമറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം കാന്‍ബെറയില്‍ ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ജയശങ്കറിന്റെ മറുപടി.
പാകിസ്ഥാന് പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിയ സൈനിക സഹായങ്ങളും റഷ്യ ഇന്ത്യയ്ക്കൊപ്പം നിന്നതും വ്യക്തമായി ചൂണ്ടിക്കാട്ടുന്നതായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം. ഇന്ത്യയും റഷ്യയും തമ്മില്‍ ദീര്‍ഘകാലമായുള്ള ബന്ധമുണ്ട്. ഇന്ത്യന്‍ താത്പര്യങ്ങളെ അത് സംരക്ഷിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ – റഷ്യ ബന്ധം ക്വാഡിനെ ബാധിക്കില്ലെന്നും ജയശങ്കറും പെന്നി വോംഗും വ്യക്തമാക്കി.

Related Articles

Back to top button