KeralaLatest

താന്‍ വിരമിക്കുന്ന കാര്യം അറിയിക്കാനെത്തിയ മോഷ്ടാവിനെ അറസ്റ്റ്ചെയ്തു

പല തവണ അറസ്റ്റ് ചെയ്ത ഇന്‍സ്‌പെക്ടര്‍ക്ക് മുന്നില്‍ വിരമിക്കല്‍ അറിയിക്കാനെത്തി

“Manju”

 

ചെങ്ങന്നൂര്‍: ബൈക്ക് മോഷണം അടക്കം ഇരുന്നൂറിലധികം കേസുകളില്‍ പ്രതിയായ യുവാവ് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ഓഫീസില്‍ എത്തി മോഷണം നിറുത്തിയെന്ന് അറിയിച്ചതിന് പിന്നാലെ അറസ്റ്റിലുമായി.

രണ്ടു ബൈക്ക് മോഷണക്കേസുകളിലാണ് അറസ്റ്റ്. റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടില്‍ തോമസ് കുര്യാക്കോസ് (ബിനു തോമസ് 31) ആണ് ഡിവൈ.എസ്.പി ഡോ.ആര്‍ ജോസ് മുമ്പാകെ നേരിട്ടെത്തി മോഷണം നിറുത്തുകയാണെന്ന് അറിയിച്ചത്. മുന്‍പ് പല തവണ ഡിവൈ.എസ്.പി ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മാല മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന ബിനു കഴിഞ്ഞ 21 നാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ രണ്ടു ബൈക്ക് മോഷ്ടിച്ചു.
കഴിഞ്ഞ 27 ന് രാത്രി ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ ചെറുകര മോടിയില്‍ പ്രശാന്തിന്റെ ഹീറോ ഹോണ്ട പാഷന്‍ പ്ലസ്, പത്തനംതിട്ട വാര്യാപുരം ഭാഗത്ത് നിന്ന് കെ എല്‍ 62 സി 892 നമ്പര്‍ ബൈക്ക് എന്നിവയാണ് മോഷ്ടിച്ചത്.

പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് മോഷണം തുടങ്ങിയ ആളാണ് ബിനു തോമസ്. അന്ന് പല തവണ ഇയാളെ അറസ്റ്റ് ചെയ്തത് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജോസ് ആണ്. അതു കൊണ്ടു തന്നെ അവസാനത്തെ രണ്ടു ബൈക്ക് മോഷണത്തിന് ശേഷം തൊഴിലില്‍ നിന്ന് വിരമിക്കുന്ന കാര്യം അദ്ദേഹത്തോട് പറയാന്‍ തീരുമാനിക്കുകയായിരുന്നു.

 

 

Related Articles

Back to top button