IndiaLatest

ഡിജിറ്റല്‍ രൂപ ; 1.71 കോടി അനുവദിച്ച്‌ റിസര്‍വ് ബാങ്ക്

“Manju”

ഡിജിറ്റല്‍ രൂപ ; 1.71 കോടി അനുവദിച്ച്‌ റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ കറന്‍സിയുടെ ചില്ലറ ഇടപാടിന് തുടക്കമായി. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇടപാടിനായി നാല് ബാങ്കുകള്‍ക്ക് 1.71 കോടി രൂപ റിസര്‍വ് ബാങ്ക് അനുവദിച്ചു. എസ്ബിഐ,ഐസിഐസിഎ,യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫെസ്റ്റ് ബാങ്ക് എന്നീ ബാങ്കുകള്‍ക്കാണ് ഇടപാടുകള്‍ക്കായി ഇരൂപ അനുവദിച്ച്‌ നല്‍കിയത്. മുംബൈ, ഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍ എന്നീ നഗരങ്ങളിലാണ് ഇടപാടുകള്‍ നടത്താനാകുക.

ചെറുകിട ഇടപാടുകാരുടെ ആവശ്യം, ബാങ്കുകളുടെ പണലഭ്യത എന്നിവ കണക്കിലെടുത്താകും കൂടുതല്‍ ഡിജിറ്റല്‍ രൂപ അനുവദിക്കുകയെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. തെരുവ് കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപാരികള്‍ വരെ ഇടപാടുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഭക്ഷ്യവിതരണ ആപ്പുകളിലും വരും ദിവസങ്ങളില്‍ ഇരൂപ സ്വീകരിച്ച്‌ തുടങ്ങും. 50,000 കച്ചവടക്കാരെയും ഉപഭോക്താക്കളെയും ദിവസങ്ങള്‍ക്കുള്ളില്‍ ഇടപാടുകളില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

രണ്ടാംഘട്ടമായി രണ്ടോ മൂന്നോ ആഴ്ചയ്‌ക്കുള്ളില്‍ നാല് ബാങ്കുകളെ കൂടി ഉള്‍പ്പെടുത്തും. ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ചഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ചേരുക. രണ്ടാം ഘട്ടത്തില്‍ അഹമ്മദാബാദ്, ഗാംങ്‌ടോക്ക്, ഗുവാഹട്ടി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലക്‌നൗ, പട്‌ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. വിപണിയിലുള്ള രൂപയുടെ അതേ മൂല്യമുള്ള ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലാണ് ഇടപാട് നടക്കുക. അച്ചടിച്ച രൂപയും ലോഹ രൂപത്തിലുള്ള കോയിനും ഒഴിവാക്കുന്നു എന്ന വ്യതാസം മാത്രമാണ് ഡിജിറ്റല്‍ രൂപ ഇടപാടില്‍.

Related Articles

Back to top button