IndiaInternationalKeralaLatest

സുശാന്ത് ആത്മഹത്യ ചെയ്യില്ല,റിയയ്‌ക്കെതിരെ അങ്കിത

“Manju”

പ്രത്യേക ലേഖകന്‍

ന്യൂഡൽഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാ‍ജ്‍പുത്ത് വിഷാദരോഗി ആയിരുന്നുവെന്ന കാമുകി റിയ ചക്രവർത്തിയുടെ വാദം തള്ളി നടിയും സുശാന്തിന്റെ മുൻ കാമുകിയുമായ അങ്കിത ലോഖണ്ടെ. സുശാന്തും ഞാനും ആറു വർഷത്തോളം പ്രണയത്തിലായിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന വാദം ഞാൻ അംഗീകരിക്കില്ല. ഇതിനെക്കാൾ വലിയ പ്രശ്നങ്ങളെ അദ്ദേഹം ധൈര്യത്തോടെ അഭിമുഖീകരിച്ചിട്ടുണ്ട്.

സുശാന്ത് ഏറെ പ്രതീക്ഷയോടെ ലോകത്തെ നോക്കികണ്ടിരുന്നയാളാണ്. അഞ്ച് വർഷങ്ങൾക്ക് അപ്പുറം ജീവിതം എങ്ങനെ ഉണ്ടാകും എന്നും വരെ കണക്ക് കൂട്ടുന്ന ആളാണ്. അടുത്ത അഞ്ച് വർഷങ്ങളിലേക്കുള്ള സ്വപ്നങ്ങൾ എഴുതി വയ്ക്കുകയും അത് അതേപടി ജീവിതത്തിൽ നടപ്പാക്കുന്ന ചെയ്യുന്ന വേറേ ഒരാളെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല– ദേശിയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ അങ്കിത ലോഖണ്ടെ പറഞ്ഞു.

എങ്ങനെയാണ് മരണം നടന്ന് വെറും 15 മിനിറ്റിനുള്ളിൽ അത് ആത്മഹത്യയെന്ന് ഉറപ്പിക്കാനാവുക. എനിക്കൊപ്പം ഉണ്ടായിരുന്ന സുശാന്തിന് വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല.എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണഠയോ ഉണ്ടായിരുന്നിരിക്കാം. എന്നാൽ അതിനെ വിഷാദം എന്ന് പേരിട്ടു വിളിക്കുമ്പോൾ ഹൃദയം തകരുന്നു– അങ്കിത പറയുന്നു.

അങ്കിതയ്ക്ക് പിന്തുണയുമായി സുശാന്തിന്റെ സഹോദരി ശ്വേതയും രംഗത്തെത്തി. സത്യത്തിനായി എല്ലാവർക്കും ഒന്നിച്ചു നില്‍ക്കാമെന്ന് ശ്വേത ഇൻസ്റ്റയിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുന്ന സമയത്താണ് സുശാന്തും അങ്കിതയും പ്രണയത്തിലാകുന്നത്. 2016ൽ വേർപിരിഞ്ഞുവെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.

സുശാന്ത് സിങ്ങിന്റെ മരണത്തില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്‍ത കേസില്‍ പ്രതിയായ റിയ ചക്രവര്‍ത്തിക്കെതിരെ അങ്കിത ലോഖണ്ടെ മൊഴി നല്‍കിയിരുന്നു. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് വെളിപ്പെടുത്തിയതായി അങ്കിത മൊഴി നൽകിയിരുന്നു. സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിനു നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശരിവയ്ക്കുന്ന രീതിയില്‍ സത്യം ജയിച്ചുവെന്ന് അങ്കിത തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തു. സുശാന്തിന്റെ മരണത്തില്‍ നിരവധി ആരോപണങ്ങളുന്നയിക്കുന്ന കങ്കണ റണൗട്ടുമായി അടുത്തബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് നടിയായ അങ്കിത.

Related Articles

Check Also
Close
Back to top button