KeralaLatest

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചിരിക്കുമെന്ന് സര്‍ക്കാര്‍, പിടിച്ചാല്‍ സമരമെന്ന് പ്രതിപക്ഷം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വീണ്ടും പിടിക്കുന്നതിനെതിരെ പ്രതിപക്ഷം. ധനമന്ത്രി മുന്നോട്ടുവച്ച മൂന്നു നിര്‍ദേശങ്ങളും പ്രതിപക്ഷ സംഘടനകള്‍ തള്ളി. ഓണം അഡ്വാന്‍സ്, പിഎഫില്‍ നിന്നുള്ള വായ്പ എന്നിവയുടെ തിരിച്ചടവിനു ആറു മാസത്തെ സാവകാശം അനുവദിക്കാം. സാലറി കട്ട് അടുത്ത ആറു മാസം കൂടി തുടരും. ഇതു രണ്ടും അംഗീകരിക്കാനാവില്ലെങ്കില്‍ അടുത്ത മാര്‍ച്ച്‌ വരെ മാസം മൂന്നു ദിവസത്തെ ശമ്പളം വീതം മാറ്റിവയ്ക്കാന്‍ സമ്മതിക്കുക.

എന്നാല്‍ ഈ മൂന്നു നിര്‍ദ്ദേശങ്ങളും സ്വീകാര്യമല്ലെന്ന നിലപാടാണ് എന്‍ജിഒ അസോസിയേഷന്റേത്. ജോയിന്‍റ് കൗണ്‍സില്‍ മുന്നോട്ടു വച്ചത് നേരത്തേ പിടിച്ച ഒരുമാസത്തെ ശമ്പളം ഒക്ടോബറില്‍ തന്നെ നല്‍കണമെന്നും പിഎഫ്, വായ്പാ തിരിച്ചടവ്, അഡ്വാന്‍സ് എന്നിവ അഞ്ചു മാസത്തേക്ക് ഒഴിവാക്കണമെന്നുമുള്ള നിബന്ധനകളാണ്.

സിപിഐ സംഘടനയായ ജോയിന്റ് കൗണ്‍സിലാകട്ടെ കഴിഞ്ഞ മാസം വരെ പിടിച്ച ശമ്പളം തിരികെ നല്‍കിയാല്‍ തുടര്‍ന്ന് സഹകരിക്കാമെന്നറിയിച്ചാണു കത്തു നല്‍കിയത്. പിടിക്കാന്‍ ഉത്തരവിറങ്ങിയാല്‍ ഉടന്‍ കോടതിയെ സമീപിക്കാനും പണിമുടക്ക് ആരംഭിക്കാനുമാണ് യുഡിഎഫ്, ബിജെപി അനുകൂല സംഘടനകളുടെ തീരുമാനം. കോവിഡ് കാലത്ത് ഒരു തരത്തിലും ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു.

Related Articles

Back to top button