കുവൈത്തിനെ തോല്‍പ്പിച്ച് സാഫ് കപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള അവസരം തുലച്ച് ഇന്ത്യ. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നിശ്ചിതസമയത്ത് ഒരു ഗോളിന് മുന്നിലായിരുന്ന ഇന്ത്യ ഇൻജുറി ടൈമിൽ വഴങ്ങിയ സെൽഫ് ഗോളിൽ സമനിലയിൽ കുരുങ്ങി.
മികച്ച കളി മൈതാനത്ത് പുറത്തെടുത്ത് തന്നെയായിരുന്നു ഇന്ത്യയുടെ തുടക്കം. എതിരാളികള്‍ ശക്തരാണെന്നറിഞ്ഞു കൊണ്ടുള്ള കളി. തുടക്കം മുതലേ അറ്റാക്ക് ചെയ്ത് കുവൈത്തിനെ പ്രതിരോധത്തിലാക്കാനായിരുന്നു പരിശീലകന്‍ സ്റ്റിമാചാന്റെ ഉപദേശം. ആക്രമണമാണ് മികച്ച പ്രതിരോധം എന്ന് മനസ്സിലാക്കി കളിച്ച ഇന്ത്യ കുവൈറ്റിനെ താളം കണ്ടെത്താൻ അനുവദിച്ചേ ഇല്ല. ആദ്യ പകുതിയുടെ അധികസമയത്ത് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്.