InternationalLatest

ഗുരുതര ബാക്‌ടീരിയ രോഗം; മുന്നറിയിപ്പ് നല്‍കി ഓസ്‌ട്രേലിയന്‍ ആരോഗ്യവകുപ്പ്

“Manju”

വിക്ടോറിയ: കുടലില്‍ ഉണ്ടാകുന്ന അണുബാധ മൂലമുണ്ടാകുന്ന ഗുരുതര രോഗമായ ഷിഗെല്ലോസിസ് ബാധയുടെ മുന്നറിയിപ്പ് നല്‍കി ഓസ്‌ട്രേലിയ. വിക്‌ടോറിയയിലെ ആരോഗ്യവിഭാഗം മുഖ്യഓഫീസര്‍ ബ്രെറ്റ് സട്ടണ്‍ ആണ് ഷിഗെല്ല ബാക്‌ടീരിയ പടര്‍ത്തുന്ന ഈ ഗുരുതര രോഗത്തെക്കുറിച്ച്‌ സൂചന നല്‍കിയത്.

ഷിഗെല്ല ബാക്‌ടീരിയ പടര്‍ത്തുന്ന ഈ രോഗത്തിന് ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ശക്തമായ വയറിളക്കം, പനി, ഛര്‍ദ്ദില്‍, വയറുവേദന എന്നിവയാണ് ഷിഗെല്ലോസിസിന്റെ ലക്ഷണങ്ങള്‍. രാജ്യത്തിന് പുറത്ത് നിന്നും വരുന്ന യാത്രക്കാരിലും സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരിലുമാണ് ഈ രോഗസാദ്ധ്യത കൂടുതലെന്ന് സട്ടണ്‍ പറഞ്ഞു.

ബാക്‌ടീരിയ ഉള്ളില്‍ കടന്നാല്‍ ഒന്ന് മുതല്‍ മൂന്ന് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രകടമാക്കും. ചിലപ്പോള്‍ 12 മണിക്കൂര്‍ കൊണ്ട് തന്നെയോ അല്ലെങ്കില്‍ ഒരാഴ്‌ചയ്ക്ക് ശേഷം മാത്രമോ വരെ രോഗലക്ഷണം പ്രകടമാകാൻ വൈകാം. നാലാഴ്‌ച വരെ ഈ പകര്‍ച്ചാവ്യാധി രോഗിയില്‍ ഉണ്ടാകാം. അഞ്ച് മുതല്‍ ഏഴ് ദിവസം വരെയാണ് ഇതിന്റെ അണുബാധ പൊതുവില്‍ നിലനില്‍ക്കുക. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ സന്ധിവാദം, രക്തദൂഷ്യം ഇവയും രോഗം സൃഷ്‌ടിക്കാം.

Related Articles

Back to top button