ഹരാരേ: കോടീശ്വരനും വ്യവസായിയുമായ ഹര്‍പാല്‍ രണ്‍ധാവയും മകനും വിമാനം തകര്‍ന്ന് മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആറുപേരും അപകടത്തില്‍ മരണപ്പെട്ടതായാണ് വിവരം.
കഴിഞ്ഞ ദിവസം സിംബാബ്വെയില്‍ വച്ചുണ്ടായ വിമാന അപകടത്തിലായിരുന്നു മരണം. ഇവരുടെ സ്വകാര്യ വിമാനം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് തെക്കുപടിഞ്ഞാറൻ സിംബാബ്വെയ്‌ക്ക് സമീപം തകര്‍ന്ന് വീഴുകയായിരുന്നു.
സ്വര്‍ണ്ണവും കല്‍ക്കരിയും ഉത്പാദിപ്പിക്കുകയും നിക്കലും ചെമ്പും ശുദ്ധീകരിക്കുകയും ചെയ്യുന്ന ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹര്‍പാല്‍ രണ്‍ധാവ. ഇതിന് പുറമേ മറ്റ് കമ്പനികളിലും അദ്ദേഹത്തിന് ശതകോടികളുടെ നിക്ഷേപമുണ്ട്.
റിയോസിമിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെസ്ന വിമാനത്തിലാണ് ഹര്‍പല്‍ രണ്‍ധവയും മകനും യാത്ര ചെയ്തിരുന്നത്. ഹരാരെയില്‍ നിന്ന് മുറോവ വജ്രഖനിയിലേക്ക് പോകുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്.