നിരത്തുകള്‍ കീഴടക്കാൻ “മെയ്ക് ഇൻ ഇന്ത്യ, മെയ്ക് ഫോര്‍ ദ വേള്‍ഡ്!”; വാള്‍മാര്‍ട്ട് സൈക്കിളുകള്‍
വാഷിംഗ്ടണ്‍: ഭാരതത്തിന്റെ സ്വാശ്രയ കുതിപ്പുകള്‍ രാജ്യത്ത് മാത്രമല്ല, അങ്ങ് അമേരിക്കയിലും. മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗമായി തദ്ദേശീയമായി നിര്‍മ്മിച്ച സൈക്കിളുകള്‍ അമേരിക്കയില്‍ ലഭ്യമായി തുടങ്ങിയതിന്റെ സന്തോഷവും അഭിമാനവും പങ്കുവെച്ചിരിക്കുകയാണ് അമേരിക്കയിലെ ഇന്ത്യൻ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു.
ലോകത്ത് ഏറ്റവുമധികം ലാഭം കൊയ്യുന്ന കമ്ബനിയായ വാള്‍മാര്‍ട്ട് ആണ് വിപണി കീഴടക്കനായി ഇന്ത്യൻ നിര്‍മ്മിത സൈക്കിളുകള്‍ അവതരിപ്പിച്ചത്. സന്ധു ഇതിന്റെ ചിത്രങ്ങള്‍ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
ക്രിസ്മസ് അവധിയോടനുബന്ധിച്ച് യുഎസ് വിപണിയിലെ തിരഞ്ഞെടുത്ത സ്റ്റോറുകളില്‍ ഇന്ത്യൻ നിര്‍മിത സൈക്കിളുകള്‍ വില്‍പനയ്‌ക്ക് എത്തിക്കുമെന്ന് വാള്‍മാര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. 2027-ഓടെ കയറ്റുമതി 10 ബില്യണ്‍ ഡോളറാക്കുകയാണ് വാള്‍ട്ട്മാര്‍ട്ടിന്റെ ലക്ഷ്യമെന്നും കമ്ബനി വ്യക്തമാക്കി.
ഇന്ത്യൻ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ ഇക്കോടെകും വാള്‍മാര്‍ട്ടിന് വേണ്ടി കോണ്‍കോര്‍ഡ് ബ്രാൻഡും സംയുക്തമായി “ക്രൂയിസര്‍–സ്റ്റൈല്‍” സൈക്കിള്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അനുയോജ്യമായ തരത്തിലുള്ള വലുപ്പത്തില്‍ ഇത് ലഭ്യമാകും. വാള്‍മാര്‍ട്ട് യുഎസ് സ്റ്റോറുകളില്‍ വില്‍ക്കുന്ന ക്രൂയിസറുകള്‍ നിര്‍മ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന അസംസ്‌കൃത വസ്തുക്കളില്‍ 90 ശതമാനം ഇന്ത്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ പ്രിയമേറുന്നുവെന്നും കമ്ബനി പറഞ്ഞു. 2019-ലാണ് മേക്ക് ഇൻ ഇന്ത്യയെ പിന്തുണച്ച് വൃദ്ധി സംരംഭം വാള്‍ട്ട്മാര്‍ട്ട് ആരംഭിച്ചത്. ഏകദേശം അരലക്ഷത്തോളം ചെറുകിട സംരംഭങ്ങളെയും വ്യവസായങ്ങളെയുമാണ് കമ്ബനി പിന്തുണച്ചത്.