തിരുവനന്തപുരം : ശിവഗിരി മഠത്തിലെ മുതിർന്ന സന്ന്യാസി വര്യനും മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറിയുമായ സ്വാമി അസ്പർശാനന്ദ സമാധിയായി. ശിവഗിരി ശ്രീ നാരായണ ധർമ്മം സംഘം ട്രസ്റ്റ് അംഗമായ സ്വാമി ചേർത്തല വിശ്വഗാജി മഠത്തിൻ്റെ സെക്രട്ടറിയായി 25 വർഷകാലമായി പ്രവർത്തിക്കുകയായിരുന്നു. ശിവഗിരി മഠത്തിൻ്റെ ഉടമസ്ഥതയിലുള്ള കല്ലാപ്പുറത്തെ ആശ്രമത്തിൻ്റെ വളർച്ചയിൽ സ്വാമിയുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ഗുരുദർശനത്തിൻ്റെ വികാസം മാത്രം ലക്ഷ്യമാക്കി ജീവിച്ച വ്യക്തിത്വമായിരുന്നു സ്വാമി.
ഇന്ന് (21-01-2024 ഞായർ) രാവിലെ 10 മണി വരെ മുഹമ്മവിശ്വഗാജി മഠത്തിലെ പൊതുദർശനത്തിന് ശേഷം സ്വാമിജിയുടെ ഭൗതിക ശരീരം ശിവഗിരിയിലേക്ക് കൊണ്ട് പോകുന്നതും തുടർന്ന് വൈദിക ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം നാല് മണിക്ക് ശിവഗിരിയിൽ സമാധിയിരുത്തുന്നതുമായിരിക്കും.