KeralaLatest

കളഞ്ഞുകിട്ടിയ താലിമാലയുമായി 4 വര്‍ഷംകാത്തിരുന്നു; ഉടമയെ കണ്ടെത്തി കൈമാറി

“Manju”

പെരിന്തല്‍മണ്ണ: 4 വര്‍ഷം മുന്‍പ് കളഞ്ഞുകിട്ടിയ സ്വര്‍ണത്താലി മാല ഉടമയെ കണ്ടുപിടിച്ച് കൈമാറിയപ്പോള്‍ അരിപ്രയിലെ മാമ്പ്ര നരിമണ്ണില്‍ അന്‍വര്‍ ഷമീമിന്റെ (48) ന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചരിക്ക് പത്തരമാറ്റാണ് തിളക്കം. അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയില്‍ വച്ചാണ് അന്‍വര്‍ ഷമീമി ന്റോഡില്‍ നിന്ന്അന്ന് 2 പവന്‍ തൂക്കം വരുന്ന മാല ലഭിക്കുന്നത്.

നാളിതു വരെയും മാല സൂക്ഷിച്ച് ഉടമസ്ഥനെ തേടുകയായിരുന്നു ഷമീം. പലയിടങ്ങളിലും അന്വേഷിച്ചു. പലരോടും തിരക്കി. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഉടമ എത്തിയില്ല. പല പ്രതിസന്ധികളുണ്ടായിട്ടും ഷമീം സ്വര്‍ണമാലയെ സ്പര്‍ശിച്ചില്ല. ജീവകാരുണ്യ രംഗത്ത് സജീവമായ സാമൂഹിക മാധ്യമ പ്രവര്‍ത്തകന്‍ പെരിന്തല്‍മണ്ണയിലെ താമരത്ത് ഹംസുവിന്റെ സഹായത്തോടെയാണ് ഒടുവില്‍ മാല ഉടമസ്ഥനെ കണ്ടെത്തി കൈമാറിയത്.

ചെറുകര പുളിങ്കാവ്‌സ്വദേശി ചെമ്മാട്ട് അനീഷിന്റെ ഭാര്യ സുദീപയുടേതായിരുന്നു നഷ്ടപ്പെട്ട താലി മാല. ഭര്‍ത്താവിനൊപ്പം പുളിങ്കാവില്‍ നിന്ന് അങ്ങാടിപ്പുറത്തെ
ക്ഷേത്രത്തിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് മാല വീണു പോയത്. സ്വര്‍ണമാല പെരിന്തല്‍മണ്ണ പൊലീ സ്സ്‌റ്റേഷനില്‍ വച്ച് അന്‍വര്‍ ഷമീമും താമരത്ത് ഹംസുവും ചേര്‍ന്ന് സുദീപയ്ക്ക്  കൈമാറി. സെയില്‍സ്മാനായി ജോലി നോക്കുകയാണ്അന്‍വര്‍ ഷമീം.

Related Articles

Back to top button