KeralaLatest

 ഫുട്‌ബോള്‍ കളിക്കാരെ കാട്ടുപോത്ത് ആക്രമിച്ചു; 2 പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

“Manju”

കുളത്തൂപ്പുഴ: കൊല്ലത്ത് ഫുട്‌ബോള്‍ കളിക്കാരെ കാട്ടുപോത്ത് ആക്രമിച്്ചു. രണ്ടുപേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം. വനാതിര്‍ത്തിക്ക് സമീപത്തെ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെയാണ് യുവാക്കള്‍ക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ 16 ഏക്കര്‍ നിഥിന്‍ ഹൗസില്‍ ലോപ്പസിനെ (22) തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെല്ലിമൂൂട് സ്വദേശി ആദിലിന്(22) നിസ്സാര പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. 16 ഏക്കറില്‍ നെയ്ത്തു സഹകരണ സംഘത്തിന് സമീപത്തെ ഗ്രൗണ്ടില്‍ എട്ടംഗ സംഘം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂട്ടം തെറ്റിയ കാട്ടുപോത്ത് ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.

യുവാക്കള്‍ ചിതറിയോടിയെങ്കിലും കാട്ടുപോത്ത് പാഞ്ഞടുത്ത ദിശയിലായിരുന്നു ആദില്‍ നിന്നിരുന്നത്. ആദിലിനെ ആക്രമിക്കുന്നിതിനിടെ സമീപത്തുണ്ടായിരുന്ന നിഥിനെയും ഇടിച്ചിടുകയായിരുന്നു. ആദില്‍ ഓടി രക്ഷപ്പെട്ടതോടെ നിലത്തു വീണ നിഥിനെ കാട്ടുപോത്ത് ആക്രമിച്ചു. നട്ടെല്ലിന്റെ ഭാഗത്തും കാലിലും ഗുരുതരമായി പരിക്കേറ്റ നിഥിനെ അഞ്ചലിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്.13 കാട്ടുപോത്തുകളെ കല്ലടയാറിന്റെ തീരപ്രദേശമായ 16 ഏക്കറിലെ വനാതിര്‍ത്തികളില്‍ ഒരാചയായി കണ്ടുതുടങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു.

Related Articles

Back to top button