ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. 17 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 ലോക്സഭ സീറ്റുകളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക.
ഏപ്രില്‍ 19-നാണ് തെരഞ്ഞെടുപ്പ്. മാർച്ച് 27-നാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി. മാർച്ച് 28-നാണ് സൂക്ഷ്മ പരിശോധന. മാർച്ച് 30-നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
തമിഴ്നാട്ടിലെ മുഴുവൻ സീറ്റുകളും രാജസ്ഥാനിലെ 12 സീറ്റുകളും ഉത്തർപ്രദേശിലെ എട്ടു സീറ്റുകളും ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശ് 6, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര അഞ്ചുസീറ്റുകള്‍ വീതം, ബിഹാർ– നാല്, പശ്ചിമ ബംഗാള്‍– മൂന്ന്, അരുണാചല്‍ പ്രദേശ്, മേഘാലയ–രണ്ട് വീതം, ലക്ഷദ്വീപ്, പുതുച്ചേരി, മണിപ്പൂർ, ജമ്മുകശ്മീര്ഡ, ഛത്തീസ്ഗഡ്, മിസോറം, നാഗലാൻഡ്, സിക്കിം, ത്രിപുര, ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതം സീറ്റുകളിലുമാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.