KeralaLatest

റിങ്ങിലെ മുടിചൂടാമന്നൻ മുഹമ്മദ് അലി

“Manju”

 

” പൂമ്പാറ്റയെപ്പോലെ പറന്നു നടന്ന്, തേനീച്ചയെപ്പോലെ കുത്തി..” .എതിരാളികളെ നിലം പരിശാക്കുന്ന മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേ ബോക്‌സിങ് റിങ്ങിലെ ഇതിഹാസമായിരുന്നു.മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്1996 ലെ അറ്റ്‌ലാന്റാ ഒളിമ്പിക്‌സ് ദീപം കൊളുത്തിയത് മുഹമ്മദലി ആയിരുന്നു.

അപൂര്‍വ്വമായി പരാജയം രുചിച്ച യഥാര്‍ത്ഥ പോരാളി. കൗമാരകാലത്ത് തന്നെ ലോകം കീഴടക്കിയ മഹാ പ്രതിഭ.ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് 2016 ജൂൺ 3ന് അരിസോണയിൽ ഇദ്ദേഹം അന്തരിച്ചു.ഇന്ന് അദ്ദേഹത്തിന്റെ നാലാം ഓർമ്മദിനം
മുഹമ്മദ് അലിയുടെ ജീവിതം ഒരു മനുഷ്യാവകാശ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്

ഞെട്ടിയ്ക്കുന്നതാണ് മുഹമ്മദ് അലിയുടെ പ്രൊഫഷണല്‍ ബോക്‌സിങ് റെക്കോര്‍ഡ്. 61 പ്രൊഫഷണല്‍ ടൂര്‍ണമെന്റുകളില്‍ അലിയ്ക്ക് വിജയം സമ്മാനിയ്ക്കാതെ പോയത് വെറും അഞ്ച് എണ്ണം മാത്രം. അല്ലെങ്കില്‍ 61 ല്‍ 56 എണ്ണത്തിലും വിജയം അലിയ്ക്കായിരുന്നു. അതില്‍ 37 എണ്ണവും കെഒ( നോക്കൗട്ട്) വിജയങ്ങളായിരുന്നു

പരാജയപ്പെട്ട അഞ്ച മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അലി നോക്കൗട്ടില്‍ തോല്‍വി അറിഞ്ഞത്. അതും കരിയറിന്റെ അവസാനകാലത്ത്. അന്ന് മുഹമ്മദ് അലിയ്ക്ക് 38 വയസ്സും 259 ദിവസവും ആണ് പ്രായം. എതിരാളി ലാറി ഹോംസ്.

ലാസ വേഗാസില്‍ നടന്ന മത്സരത്തില്‍ അലി ചരിത്രത്തില്‍ ആദ്യമായും അവസാനമായും നോക്കൗട്ടില്‍ പുറത്തായി. അതിന് ശേഷം ഒരിക്കയല്‍ കൂടി മാത്രമാണ് മുഹമ്മദ് അലി റിങ്ങിലെത്തിയത്._തൊട്ടടുത്ത വര്‍ഷം. ട്രെവര്‍ ബെര്‍ബിക്കുമായുള്ള ആ പോരാട്ടത്തിലും തോല്‍വിയുടെ രുചിയറിഞ്ഞതോടെ അലി ബോക്‌സിങ് റിങ്ങില്‍ നിന്ന് പടിയിറങ്ങി

അമേരിക്കയിലെ കേന്റുക്കിയിലുള്ള ലുയിസ്‌വില്ലിയിൽ 1942 ജനുവരി 17- നാണ് മുഹമ്മദ്‌ അലി എന്നാ കാഷ്യസ് ക്ലേ ജനിച്ചത്‌ .മുഴുവൻ പേര് കാഷ്യസ് മാർസലസ് ക്ലേ ജൂനിയർ. ഇസ്ലാം മതം സ്വീകരിച്ചതിനെ തുടർന്ന് 1964-ലാണ് പേര് മുഹമ്മദ്‌ അലി എന്ന് ആക്കിയത്

കാഷ്യസ് മാർസലസ് ക്ലേ സീനിയർ എന്ന ആളായിരുന്നു ക്ലേയുടെ പിതാവ്. പരസ്യ ബോർഡ്‌ എഴുത്തായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഒഡേസ ഗ്രേഡി ക്ലേ ആയിരുന്നു ക്ലേയുടെ മാതാവ്‌. ഇളയ ഒരു സഹോദരനും അലിക്കുണ്ടായിരുന്നു. പേര് റുഡോൾഫ്‌.

18 വയസ്സ് ആയപ്പോഴേക്കും അദ്ദേഹം 108 അമേച്വർ ബോക്സിംഗ് മൽസരങ്ങളിൽ പങ്കെടുത്തു കഴിഞ്ഞിരുന്നു. കേന്ടുക്കി ഗോൾഡൻ ഗ്ലൌസ് ടൌർണമെന്റ്റ് കിരീടം ആറ് തവണയും നാഷണൽ ഗോൾഡൻ ഗ്ലൌസ് ടൌർണമെന്റ്റ് കിരീടം രണ്ടു തവണയും നേടുകയും ചെയ്തു.

1960-ൽ കാഷ്യസ് ക്ലേ റോം ഒളിമ്പിക്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്സിൽ എതിരാളികളെ നിലം പരിശാക്കി ക്ലേ അനായാസം ഫൈനലിൽ എത്തി. മൂന്നു തവണ യുറോപ്യൻ ചാമ്പ്യനും 1956ലെ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവുമായ സിഗ്ന്യു പിയട്രിഗകൊവ്സ്കി ആയിരുന്നു ഫൈനലിൽ എതിരാളി. എങ്കിലും മൂന്നാമത്തെ റൌണ്ടിൽ തന്നെ ക്ലേ വിജയിച്ചു.

ക്ലേയുടെ കുട്ടിക്കാലത്ത്‌ അമേരിക്കയിൽ വർണ വിവേചനം രൂക്ഷമായിരുന്നു. കറുത്തവർക്കും വെളുതവർക്കും വെവ്വേറെ ഹോട്ടലുകൾ, പാർക്കുകൾ, പള്ളികൾ തുടങ്ങി ദൈനം ദിന ജീവിതത്തിലെ എല്ലാ മേഖലകളിലും അസമത്വം കൊടികുത്തി വാണു. ‘ വെള്ളക്കാർക്ക് മാത്രം’ എന്നെഴുതിയ ബോർഡുകൾ എല്ലായിടത്തും കാണാമായിരുന്നു.കറുത്ത വർഗക്കാരായ എല്ലാ കുട്ടികളിലും എന്ന പോലെ ക്ലേയുടെ മനസ്സില്ലും വർണ വിവേചനം മുറിവുകൾ സൃഷ്ടിച്ചു. പോരാട്ടം നിറഞ്ഞ ഭാവി ജീവിതത്തിനു ക്ലേ കറുത്ത് നേടിയത്‌ ഈ ജീവിത അനുഭവങ്ങളിൽ നിന്നാണ്.

കറുത്തവർഗ്ഗക്കാരനായത് കൊണ്ട് ഒരു റെസ്‌റ്റോറന്റിലെ ഭക്ഷണം നിഷേധിച്ചതിന് തന്റെ ഒളിമ്പിക് സ്വർണ്ണമെഡൽ ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞ് അദ്ദേഹം പ്രതിഷേധിച്ചു.

അമേരിക്കയിൽ ചെറുപ്പക്കാർക്ക് സൈനിക സേവനം നിർബന്ധമാണ്. അമേരിക്ക വിയറ്റ്‌നാമിനെതിരെ യുദ്ധത്തിലേർപ്പെട്ട കാലത്ത്, 1967 ഏപ്രിൽ 28 ന് നടന്ന പട്ടാള റിക്ക്രൂട്ട്‌മെന്റെ് ക്യാമ്പിൽ തന്റെ പേര് വിളിച്ചപ്പോൾ മുന്നോട്ട് വരാതിരുന്ന മുഹമ്മദലിയെന്ന ബോക്‌സർ രാഷ്ട്രീയ കായിക രംഗത്ത് ചർച്ചയായി. തന്റെ വിശ്വാസം തന്നെ യുദ്ധം ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് തുടങ്ങിയ മുഹമ്മദലി പിന്നീട് വിവേചനത്തിനും അനീതിക്കുമെതിരെയുള്ള പോരാട്ടത്തിലേക്ക് എത്തപ്പെടുകയായിരുന്നു.

‘എന്റെ മന:സ്സാക്ഷി എന്റെ സഹോദരങ്ങളേയോ കൂടുതൽ കറുത്തവരായവരേയോ, പാവങ്ങളേയോ, വിശക്കുന്നവരേയോ, വലിയ ശക്തരായ അമേരിക്കക്ക് വേണ്ടി വെടിവെച്ചു കൊല്ലാൻ അനുവദിക്കുന്നില്ല. ഞാൻ എന്തിനു വേണ്ടി അവരെ വെടിവെച്ചു വീഴ്ത്തണം? അവരെന്നെ നീഗ്രോ എന്നു വിളിച്ചിട്ടില്ല, എന്നോട് ക്രൂരമായി പെരുമാറിയിട്ടില്ല’ എന്നെല്ലാം ന്യായങ്ങൾ നിരത്തി നിർബദ്ധിത പട്ടാള സേവനം ചെയ്യാതിരുന്ന അലിയുടെ ചാമ്പ്യൻ പട്ടങ്ങളെല്ലാം അമേരിക്ക തിരിച്ചെടുത്തു. 5 വർഷത്തെ തടവും 10,000 ഡോളർ പിഴയുമാണ് അലിക്ക് വിധിച്ചത്. തുടർന്ന് നൽകിയ അപ്പീലിന്മേൽ സ്വതന്ത്രനാക്കപ്പെട്ട മുഹമ്മദലി കോളേജ് ക്യാമ്പസ്സുകളിൽ യുദ്ധവിരുദ്ധ പ്രചാരണങ്ങളുമായി ശ്രദ്ധേയനായി.

ഒരു പാട്ടുകാരൻ കൂടിയായിരുന്ന അലി. ലിസറ്റണുമായുള്ള പോരാട്ടത്തിനു മുമ്പ് മൂന്നു ദിവസം ആഘോഷമായി നടത്തിയ ബൗട്ടിനു വേണ്ടി സ്വന്തമായ വരികളും സ്വന്തമായ ട്യൂണും ചേർത്ത് തയ്യാറാക്കിയ ‘ഐ ആം ദ ഗ്രേറ്റസ്റ്റ് ‘ എന്ന ആൽബമിറക്കി. 1976 ൽ ‘അലി ആൻഡ് ഹിസ് ഗാങ് വേഴ്‌സസ് ട്രൂത്ത് ഡിക്കേ’ എന്ന ആൽബം.

നാലുതവണ വിവാഹിതനായ ഇദ്ദേഹത്തിന് ഏഴു പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട്. 1964 ആഗസ്ത് 14ന് ആണ് അദ്ദേഹത്തിന്റെ ആദ്യവിവാഹം. ഒരു ബാർജീവനക്കാരിയായിരുന്ന സോൻജി രോയി ആയിരുന്നു ഭാര്യ. എന്നാൽ ഈ ബന്ധം അധികമൊന്നും നീണ്ടുനിന്നില്ല. 1966 ജനുവരിയിൽ ഇവർ ബന്ധം വേർപിരിഞ്ഞു. മകൾ ലൈല അലി ബോക്സിംഗ് ചാമ്പ്യനാണ്

മത്സരത്തിൽ താൻ തന്നെ ജയിക്കും എന്ന ഉറച്ച ആത്മവിശ്വാസം കാഷ്യസിന് ഉണ്ടായിരുന്നു. അത് പ്രകടിപ്പിക്കാൻ അദ്ദേഹം പത്രക്കാരോട് പറഞ്ഞ ആ വർത്തമാനം ഇന്ന് ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്…അത് ഇപ്രകാരമായിരുന്നു, “ഞാൻ ഒരു പൂമ്പാറ്റയെപ്പോലെ പറന്നു നടക്കും, ഒരു തേനീച്ചയെപ്പോലെ കുത്തും…” …

Related Articles

Back to top button