ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്കെതിരെ വിമർശനം തുടർന്ന് കോൺഗ്രസ് നേതാക്കൾ. സച്ചിൻ ഭാരത് രത്നക്ക് അർഹനല്ലെന്ന് കോൺഗ്രസ് എംപി ജസ്ബീർ ഗിൽ പറഞ്ഞു. കാർഷിക നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രമുഖർ തമ്മിൽ വാക്പോര് തുടരുകയാണ്.
2014ൽ യുപിഎ ഭരണകാലത്താണ് സച്ചിന് ഭാരത് രത്ന നൽകിയത്. 2012ൽ അദ്ദേഹത്തെ രാഷ്ട്രപതി രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് രാജ്യങ്ങളിലെ സെലിബ്രിറ്റികൾ അഭിപ്രായം പറയുന്നതിനെതിരെ സച്ചിൻ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പാർട്ടികൾ സച്ചിനെതിരെ തിരിഞ്ഞത്.
അതേസമയം, ഭാരത് രത്ന തനിയ്ക്ക് തന്നെ നൽകിയ ജവഹർ ലാൽ നെഹ്റുവിന്റെ നടപടിയാണ് ഇതോടെ സജീവ ചർച്ചയായത്. ഇന്ദിരാ ഗാന്ധിയും സ്വയം ഭാരത് രത്ന നൽകിയിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾക്കെതിരെ ശബ്ദമുയർത്താൻ ഒരു കോൺഗ്രസ് നേതാവും തയ്യാറായില്ലെന്നും സോഷ്യൽ മീഡിയകളിൽ തർക്കം മുറുകുന്നു.