കൊച്ചി: പത്തനംതിട്ട പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പ് കേസിലെ സി.ബി.ഐ അന്വേഷണം ഇഴയുകയാണെന്ന് ഹൈകോടതി. രണ്ടും നാലും അഞ്ചും പ്രതികളായ പ്രഭ തോമസ്, ഡോ. റീബ മേരി തോമസ്, ഡോ. റിയ ആന്‍ തോമസ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐ ഹരജി തള്ളിയാണ് ജസ്റ്റിസ് പി. സോമരാജെന്റ നിരീക്ഷണം. മൂന്നുമാസമായി മൂന്ന് സാക്ഷികളെ മാത്രമാണ് ചോദ്യം ചെയ്തതെന്ന് വിലയിരുത്തിയാണ് ഉത്തരവ്.30,000ലേറെ നിക്ഷേപകരില്‍നിന്നായി 1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സി.ബി.ഐയുടെ ഹരജി. ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥ മതിയായതല്ല.ഇത് രാജ്യത്തിെന്റ പലഭാഗത്തായി ശാഖകളുള്ള സ്ഥാപനത്തിലെ ജീവനക്കാരെയും മാനേജര്‍മാരെയും സ്വാധീനിക്കാന്‍ പ്രതികള്‍ക്ക് വഴിയൊരുക്കുമെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടി. 2020 നവംബര്‍ 23നാണ് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടത്. ആറുമാസത്തിലേറെ തടവില്‍ കഴിഞ്ഞ ശേഷമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്നും അന്വേഷണത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുന്നവിധം കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവരെ വീണ്ടും തടവിലാക്കുന്നത് വിചാരണ നടത്താതെ ശിക്ഷിക്കുന്നതിന് തുല്യമാകുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹരജി തള്ളി.
Related Articles
സംസ്ഥാനങ്ങളും റെയിൽവേയും തമ്മിൽ മികച്ച സഹകരണം ആവശ്യം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം
May 19, 2020 3:46 PM
Check Also
Close
-
ലഹരിക്കെതിരെയുള്ള കർമ്മ പദ്ധതി ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽSeptember 17, 2022 10:36 AM