ഫിഫയ്ക്ക് ഇന്നു പിറന്നാൾ
ടി. ശശിമോഹന്‍
ലോക ഫുട്ബോൾ ഇന്ന് തണുത്തുറഞ്ഞു കിടക്കുകയാണ് ആവേശമില്ലാതെ, കാണികൾ ഇല്ലാതെ ആരവങ്ങൾ ഇല്ലാതെ ! ഏറ്റവും ജനകീയമായ സാർവ്വലൗകികമായ കായികവിനോദമാണ് ഫുടബോൾ.
വിവിധ രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾ ചേർന്നുള്ള അന്തർദ്ദേശീയ ഫെഡറേഷനാണ്. ഫിഫ. ഫുട്ബോൾ, ഫുസ്റ്റാൾ ബീച്ച് സോക്കർ, ഫുട്ബോൾ എന്നിവയും ഫെഡറേഷന്റെ കീഴിൽ വരും.യുവേഫ എ എഫ് സി തുടങ്ങി ആരുടെ ഉപസംഘടനകൾ ഉണ്ട്.
ഫിഫയിൽ 211രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾക്ക് പ്രാതിനിധ്യം ഉണ്ട് കാൽ പന്തുകളിയുടെ ഏറ്റവും ഉന്നതമായ സംഘടനയായ ഫിഫ പിറന്നത് 1904മെയ് 21നു ആയിരുന്നു. പാരീസിൽ 116 കൊല്ലം മുൻപായിരുന്നു ഫിഫയുടെ പിറവി . ജിയാനി ഇന്‍ഫന്റിനോ പ്രസിഡന്റും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ (ഖത്തർ) സീനിയർ വൈസ് പ്രസിഡന്റുമാണ്.
2022 ലോക കപ്പ് ഫുടബോൾ ഖത്തറിൽ ആണ് നടത്താൻ നിശ്ചയിച്ചിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ അത് അല്പം നീട്ടി വെക്കാനാണ് ഫിഫയുടെ ആലോചന ഇത് കൂടാതെ മാറ്റി ചില തീരുമാനങ്ങൾ കൊയ്ത്തി ഫിഫ എടുത്തിട്ടുണ്ട്.
കൊറോണ ബാധയെത്തുടര്‍ന്ന് മയക്കത്തിലായ ഫുട്ബോള്‍ ലോകം പതിയെ ഉണരുകയാണ് ജർമ്മനിയിൽ അർഹത ലീഗ് മത്സരം തുടങ്ങി. സ്പെയിനിൽ ഉടനെ തുടങ്ങും. ഇതിനിടെ കാലോചിതമായ ചില നിയമപരിഷ്കാരങ്ങളുമായി ഫിഫ രംഗത്ത് എത്തിയിട്ടുണ്ട്.
മറ്റു ലീഗുകള്‍ പുനരാരംഭിച്ചാല്‍ താരങ്ങള്‍ തുടര്‍ച്ചയായി മത്സരം കളിക്കേണ്ടി വരും. ഇത് താരങ്ങള്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തുന്നു. ഇത് കുറയ്ക്കാനും സബ്സ്റ്റിറ്റിയൂഷന്റെ എണ്ണം ഉയര്‍ത്തുന്നതിലൂടെ സാധിക്കും. അഞ്ച് താരങ്ങളെ ഇറക്കുമ്പോഴുള്ള സമയനഷ്ടം കുറയ്ക്കാന്‍ മൂന്ന് സ്ലോട്ടുകളായി പകരക്കാരെ കളത്തിലിറക്കാന്‍ ശ്രമിക്കണമെന്നും ഫിഫ നിര്‍ദേശിക്കുന്നു. വീഡിയോ അസിസ്റ്റന്റ് റഫറി (വാര്) നിയമം സമയം കൂടുതല്‍ നഷ്ടപ്പെടുത്തുമെന്നും ഫിഫ വിലയിരുത്തി.
ഈ വര്‍ഷം നടക്കുന്ന ടൂര്‍ണമെന്റുകളില്‍ ഒരു മത്സരത്തില്‍ അഞ്ച് സബ്സ്റ്റിറ്റിയൂഷന് നല്‍കാനുള്ള ഫിഫയുടെ നിര്‍ദേശം ഫുട്ബോള്‍ അസോസിയേഷന് ബോര്‍ഡും (ഐഎഫ്എബി)അംഗീകരിച്ചതോടെയാണ് പുതിയ മാറ്റങ്ങള്‍ നടപ്പിലാകുന്നത്. നിലവിലെ നിയമപ്രകാരം നിശ്ചിത സമയത്ത് മൂന്നുതാരങ്ങള്ക്കാണ് സമയത്ത് പകരക്കാരനായി ഇറങ്ങാന്‍ കഴിയുക. സമയ ലാഭത്തിനായാണ് ഫിഫ ഇത്തരമൊരു തീരുമാനമെടുത്തത്. കൂടാതെ താരങ്ങളുടെ ആരോഗ്യസ്ഥിതിയും കൂടി പരിഗണിച്ചാണ് ഫിഫ ഇത്തരത്തിലൊരു തീരുമാനത്തിലേക്കു പോയത്.